സീസണായിട്ടും പഴവർഗ്ഗ വിപണിയിലെ കച്ചവടം ഇഴയുന്നു; വിൽപന മുൻവർഷത്തേക്കാൾ കുറവെന്ന് വ്യാപാരികൾ

കൊച്ചി: കേരളത്തിലെ പഴവർഗ്ഗ വിപണിയുടെ സീസണായിട്ടും കച്ചവടം ഇഴയുന്നു. വേനല്‍ കടുക്കുകയും റംസാൻ വ്രതം ആരംഭിക്കുകയുംചെയ്തതോടെ റംസാൻ പഴവർഗങ്ങളുടെ വിപണി ഉണർന്നു പ്രവർത്തിക്കേണ്ടതാണ്. എന്നാല്‍ ഇക്കുറി പഴവർഗ്ഗങ്ങളുടെ ഇറക്കുമതി മുൻവർഷത്തെക്കാള്‍ കുറഞ്ഞെന്നാണ് വ്യാപാരികള്‍ പറയുന്നത്. വേനല്‍ക്കാലവും റംസാൻ വ്രതവും പഴവർഗങ്ങളുടെ വിപണിയില്‍ ഉത്സവക്കാലമാണ്. സ്വദേശികളായ പഴങ്ങള്‍ക്ക് പുറമെ നമുക്ക് സുപരിചിതമായ വിദേശപഴങ്ങള്‍ വരെ വിപണിയില്‍ താരമാകുന്ന കാലം. പക്ഷേ, ഇക്കുറി ഇവരാരും എത്തിയിട്ടില്ല.

Advertisements

സീസണും കഴിഞ്ഞു


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആഭ്യന്തര വിപണിയില്‍ ആപ്പിളിന്റെയടക്കം സീസണ്‍ കഴിഞ്ഞതിനാല്‍ റംസാൻ വിപണിയിലും കാര്യമായ നേട്ടം വ്യാപാരികള്‍ക്ക് ലഭിക്കില്ല. നിലവില്‍ ഇറക്കുമതി ചെയ്യാൻ ഇരട്ടിവില നല്‍കണം. 25 ലധികം രാജ്യങ്ങളില്‍ നിന്നാണ് പഴവർഗങ്ങള്‍ കേരളത്തിലെത്തുന്നത്. എന്നാല്‍ ഇക്കുറി കാലാവസ്ഥ വ്യതിയാനം മൂലം പഴങ്ങളുടെ ഉത്പാദനം വ്യാപകമായി കുറഞ്ഞതോടെ ഇറക്കുമതിയും വൻതോതില്‍ കുറഞ്ഞു. സാധാരണ പ്രതിമാസം 100 മുതല്‍ 150 കണ്ടെയ്നർ വിദേശ ഫലങ്ങളാണ് കേരളത്തിലെത്തിരുന്നത്. എന്നാലിപ്പോള്‍ അത് 50ല്‍ താഴെയായി.

 പ്രിയൻ തണ്ണിമത്തൻ

ആപ്പിള്‍, പ്ലം, സിട്രസ്, പിയർ, കിവി, സ്ട്രോബറി തുടങ്ങിയ ഇനങ്ങളാണ് ഇറക്കുമതി ചെയ്യുന്ന പഴവർഗ്ഗങ്ങളില്‍ പ്രധാനി. ഇതിന് വേനല്‍ക്കാലത്ത് ആവശ്യക്കാരും ഏറെയാണ്. നോമ്പ് തുറയ്ക്ക് ഫ്രൂഡ്സ് അനിവാര്യമാണെന്നിരിക്കെ പഴങ്ങള്‍ കുറവാണ്. എന്നാല്‍ ചൂടേറി നില്‍ക്കുന്നതിനാല്‍ ജനപ്രിയ ഇനങ്ങളായ തണ്ണിമത്തനും കരിക്കും വിപണിയിലെ സൂപ്പർ താരങ്ങളാണ്.

ആപ്പിള്‍ – 240

സിഡ്രസ് – 180

അനാർ -180

മാമ്പഴം 180

കിവി (പയ്ക്കറ്റ്) 100

സ്ട്രോബറി (പായ്ക്കറ്റ്) 100

തണ്ണിമത്തൻ 30 മുതല്‍ 45 വരെ

Hot Topics

Related Articles