ഇടുക്കി ഡാം തുറന്നു; ജാഗ്രതാ നിർദേശം; ഒഴുകിയിരുന്നത് അൻപതിനായിരം ലിറ്റർ ജലം

തൊടുപുഴ: ഇടുക്കി ഡാം തുറന്നു. കനത്ത മഴ തുറന്ന സാഹചര്യത്തിൽ റൂൾ കെർവ് നിശ്ചയിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ ഇടുക്കി ഡാം തുറന്നിരിക്കുന്നത്. രാവിലെ 09.55 ഓടെ ആദ്യ സൈറണും, നിമിഷങ്ങൾക്ക് ശേഷം രണ്ടാമത്തെ സൈറണും മുഴങ്ങിക്കഴിഞ്ഞു. മൂന്നാം സൈറൺ മുഴക്കിയതിനെ തുടർന്നാണ് ഡാം തുറന്നു വിട്ടത്. 50 ഘനയടി ജലമാണ് ഒഴുക്കിവിട്ടത്. ഈ ജലം പെരിയാറിലൂടെയാണ് ഒഴുകിയിറങ്ങുന്നത്. ആദ്യം ചെറുതോണി ടൗണിലും പിന്നീട് ലോവർപെരിയാറിലും എത്തും. തുടർന്ന് ഭൂതത്താൻക്കെട്ട് അണക്കെട്ടിൽ എത്തും. 2384.14 ആയി ജലനിരപ്പ് ഉയർന്നതോടെയാണ് ഡാമിന്റെ ഷട്ടർ ഉയർത്തിയത്. ഇടുക്കിയിൽ ഈ സാഹചര്യത്തിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

ഒരു ഷട്ടർ 70 സെന്റീമീറ്ററാണ് ഉയർത്തിയത്. ആവശ്യമെങ്കിൽ അടുത്ത ഷട്ടറും ഉടൻ തന്നെ തുറക്കുമെന്നാണ് ലഭിക്കുന്ന സൂചന. ഇടുക്കി ഡാം തുറന്നാലും പേടിക്കേണ്ട സാഹചര്യമില്ലെന്നു മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ആവശ്യമെങ്കിൽ മാറിത്താമസിക്കാൻ 79 വീടുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ആശങ്ക വേണ്ടെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പെരിയാറിന്റെ ഇരുകരകളിലും കൃത്യമായ നിർദേശം നൽകിയിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇടമലയാർ ഡാം തുറക്കാത്ത സാഹചര്യത്തിൽ എറണാകുളം അടക്കമുള്ള സ്ഥലങ്ങളിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിക്കുന്നുണ്ട്. വെള്ളം ഒഴുകിയെത്തുന്നത് കാണാൻ പെരിയാറിൽ ഇറങ്ങരുതെന്നും, മീൻ പിടിക്കരുതെന്നും, കുളിക്കാനിറങ്ങരുതെന്നുമുള്ള നിർദേശവും അധികൃതർ നൽകിയിട്ടുണ്ട്.

Hot Topics

Related Articles