തോല്‍വി അറിയാതെ കുതിക്കുന്നവരിൽ ആര് കിരീടം ചൂടും : ഇന്ത്യയും കുവൈത്തും സാഫ് കപ്പിൽ നേർക്കുനേർ 

ബംഗളൂരു: തോല്‍വി അറിയാതെ കുതിക്കുന്ന ഇന്ത്യൻ ഫുട്ബോള്‍. സമീപകാലത്തെ ഏറ്റവും മോഹിപ്പിക്കുന്ന കാഴ്ചയാണത്. ബംഗളൂരുവിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തില്‍ ഇന്ന് കലാശപ്പോരിനിറങ്ങുമ്ബോള്‍ ഇന്ത്യയുടെ ലക്ഷ്യം സൗത്ത്‌ ഏഷ്യൻ ഫുട്ബോള്‍ ഫെഡറേഷന്‍റെ ഒന്‍പതാം കിരീടം. നിലവിലെ ചാംപ്യന്മാരാണ് ഇന്ത്യ. എതിരാളികള്‍ കുവൈത്ത്.

Advertisements

ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ഇഞ്ചുറിടൈം വരെ മുന്നില്‍ നിന്ന ശേഷം ഇന്ത്യ സമനില വഴങ്ങേണ്ടി വന്ന അതേ കുവൈത്ത്. കരുത്തരായ ലബനാനെ കീഴടക്കി കഴിഞ്ഞമാസം ഇന്ര്‍കോണ്ടിനെന്റല്‍ കപ്പില്‍ മുത്തമിട്ട ഇന്ത്യ തോല്‍വിയറിയാതെ പത്ത് കളികള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നു. ലോകറാങ്കിങില്‍ ആദ്യ നൂറിലേക്ക് തിരിച്ചുമെത്തി. സുനില്‍ ഛേത്രിക്കും സംഘത്തിനും കരുത്തായി നിറഞ്ഞുകവിയുന്ന ഗ്യാലറി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സെമിയില്‍ ലബനാനെതിരായ ഷൂട്ടൌട്ട് ജയം ടീമിന്റെ മനക്കരുത്ത് വ്യക്തമാക്കുന്നു. ഉറച്ച പ്രതിരോധവും ക്യാപ്റ്റൻ ചേത്രി നയിക്കുന്ന മുൻനിരയും. ഒറ്റ ഗോള്‍കൂടി നേടിയാല്‍ ഛേത്രി സാഫ് ഫുട്ബോളിലെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനാകും.

മറുഭാഗത്ത് കുവൈത്തിന്‍റെ സാഫ് കപ്പ് അരങ്ങേറ്റമായിരുന്നു ഇത്തവണത്തേത്. അരങ്ങേറ്റത്തില്‍ കപ്പുയര്‍ത്താൻ അവരും ആഗ്രഹിക്കുന്നു. 2010ല്‍ കുവൈത്ത് ഇന്ത്യയെ 9-1ന് തകര്‍ത്തിരുന്നു. ഇന്ത്യൻ ഫുട്ബോളിലെ കനത്ത തോല്‍വികളിലൊന്ന്. പക്ഷേ അതിനുശേഷം കളിയേറെ മാറി. അന്ന് ഇന്ത്യ ഇന്ത്യ 144-ാം റാങ്കിലായിരുന്നെങ്കില്‍ ഇന്ന് നൂറാം റാങ്കുകാരാണ്. അന്ന് 103ലായിരുന്ന കുവൈത്ത് ഇന്ന് 141ലും.

Hot Topics

Related Articles