അഡ്ലെയ്ഡ് : ലോകകപ്പിലെ രണ്ടാം സെമിഫൈനൽ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംഗിന് അയച്ചു. നിർണായകമായ സെമിഫൈനലിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ് ലഭിച്ചതോടെ ആരാധകരും ആവേശത്തിലാണ്. ലോകകപ്പ് സെമിയിൽ ഒന്നാം മത്സരത്തിൽ ന്യൂസിലൻഡിന് തകർത്ത പാക്കിസ്ഥാൻ ഫൈനലിൽ എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിന് നേരിടാൻ ഒരുങ്ങുന്നത്. ഇന്ന് ഇന്ത്യ വിജയിച്ചാൽ ക്രിക്കറ്റ് പ്രേമികളെ കാത്തിരിക്കുന്നത് സ്വപ്നസമാന ഫൈനലാണ്.
കഴിഞ്ഞ മത്സരത്തിൽ നിറം വാങ്ങിയെങ്കിലും ദിനേശ് കാർത്തിക്കിന് പകരം റിഷഭ് പന്തിനെ തന്നെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രാഹുലും രോഹിത് ശർമയും തന്നെയാവും ഓപ്പൺ ചെയ്യുക.