കെ ആർ നാരായണനെ കൊണ്ട് പട്ടികജാതി വർഗ്ഗ വിഭാഗങ്ങൾക്ക് ഒരു ഗുണവും ഉണ്ടായില്ല : താൻ പട്ടിക വിഭാഗങ്ങളുടെ രാഷ്ട്രപതിയല്ല ഇന്ത്യയുടെ രാഷ്ട്രപതി ആണെന്ന് പറഞ്ഞത് ദുഃഖം ഉണ്ടാക്കി ; വിവാദ പരാമർശവുമായി നാഷണൽ ഡെമോക്രാറ്റിക് സോഷ്യൽ മൂവ്മെന്റ് ; വിവാദ വീഡിയോ കാണാം 

കോട്ടയം : കെ ആർ നാരായണൻ രാജ്യത്തിന്റെ രാഷ്ട്രപതി ആയിട്ടും പട്ടികജാതി വർഗ്ഗ വിഭാഗങ്ങൾക്ക് ഒരു ഗുണവും ഉണ്ടായില്ലെന്ന് നാഷണൽ ഡെമോക്രാറ്റിക് സോഷ്യൽ മൂവ്മെന്റ. ആദ്യത്തെ മലയാളി രാഷ്ട്രപതിയായ കെ ആർ നാരായണനെ അപമാനിക്കുന്ന വിവാദ പരാമർശമാണ് കോട്ടയം പ്രസ് ക്ലബ്ബിൽ നടന്ന പത്രസമ്മേളനത്തിൽ നാഷണൽ ഡെമോക്രാറ്റിക് സോഷ്യൽ മൂവ്മെന്റ് നടത്തിയത്. കെ ആർ നാരായണൻ ആദ്യമായി ഉപ രാഷ്ട്രപതിയായിരിക്കെ തങ്ങൾ നേരിൽ കണ്ട് സ്വീകരണത്തിന് ക്ഷണിച്ചു. 

പത്തുനില പന്തൽ കെട്ടി അദ്ദേഹത്തെ സ്വീകരിക്കുമെന്നാണ് പറഞ്ഞത്.എന്നാൽ അന്ന് അദ്ദേഹം പറഞ്ഞത് താൻ പട്ടികജാതിക്കാരുടെ മാത്രം രാഷ്ട്രപതിയല്ല, ഇന്ത്യയുടെ മുഴുവൻ രാഷ്ട്രപതി ആണെന്നാണ്. അത് കേട്ട് കണ്ണീരോടുകൂടിയാണ് തങ്ങൾ മടങ്ങിയത്. മറ്റുള്ള സമുദായങ്ങൾ തങ്ങളുടെ സമുദായത്തിൽ നിന്നും ഉന്നതസ്ഥാനത്ത് എത്തിയവർക്ക് സ്വീകരണം നൽകുമ്പോഴാണ് ഇത്തരം പരാമർശം കെ ആർ നാരായണന്റെ ഭാഗത്തുനിന്നും ഉണ്ടായത്. ഇത് വളരെയധികം വേദനയ്ക്ക് ഇടയാക്കിയെന്നും ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കെ ആർ നാരായണൻ, രാംനാഥ് കോവിന്ദ്, ദ്രൗപതി മുർമു തുടങ്ങിയ പിന്നാക്ക വിഭാഗങ്ങളിൽപെട്ടവരെ രാഷ്ട്രീയനേതൃത്വങ്ങൾ  ഉയർന്ന സ്ഥാനങ്ങളിൽ കൊണ്ടുവരുന്നത് പിന്നാക്ക സമുദായക്കാരുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രം മാത്രമാണ്. ഇത്തരം പദവികളിൽ പിന്നാക്ക ക്കാരായി ഏതാനും എത്തുന്നത് കൊണ്ട് മാത്രം പിന്നാക്ക സമുദായങ്ങൾക്ക് ഒരു ഗുണവും ഉണ്ടാകുന്നില്ലെന്നും നാഷണൽ ഡെമോക്രാറ്റിക് സോഷ്യൽ മൂവ്മെന്റ് ഭാരവാഹികൾ കോട്ടയം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

Hot Topics

Related Articles