ദില്ലി : രാജ്യത്തുടനീളം പട്ടികജാതി വിഭാഗക്കാർ ഇപ്പോഴും വിവേചനം നേരിടുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. താഴ്ന്ന ജാതിക്കാരായതിനാല്‍ രാഷ്ട്രപതി ദ്രൗപതി മുർമുവിനേയും മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദിനെയും ബിജെപി സർക്കാർ അപമാനിച്ചുവെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയ്ക്കും പുതിയ പാർലമെൻ്റ് മന്ദിരത്തിൻ്റെ ഉദ്ഘാടനത്തിനും മുർമുവിനെ ക്ഷണിച്ചില്ലെന്നും പുതിയ പാർലമെൻ്റ് മന്ദിരത്തിൻ്റെ തറക്കല്ലിടാൻ കോവിന്ദിനെ അനുവദിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഖാർഗെയുടെ വിമർശനം. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഖാർഗെയുടെ പരാമർശങ്ങളുണ്ടായത്. രാഷ്ട്രീയ നിർബന്ധം മൂലമാണ് കോണ്‍ഗ്രസ് രാമക്ഷേത്ര പ്രതിഷ്ഠയില്‍ നിന്ന് വിട്ടുനിന്നതെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തെ ഖാർഗെ എതിർത്തു. പല ക്ഷേത്രങ്ങളിലും ഇപ്പോഴും പട്ടികജാതിക്കാർക്ക് പ്രവേശനം അനുവദിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു:
“ഞാൻ അയോധ്യയില്‍ പോയിരുന്നെങ്കില്‍ അവരത് സഹിക്കുമോ?”എന്നായിരുന്നു ഖാർഗെയുടെ മറുപടി. മോദിയുടെ 400 സീറ്റ് നേടുമെന്ന പ്രചാരണത്തേയും ഖാർഗെ എതിർത്തു. ജനങ്ങള്‍ മാറ്റത്തിന് ആഗ്രഹിക്കുന്നുണ്ടെന്നും അതിനാല്‍ മൂന്നാം ടേം ബിജെപിക്ക് ലഭിക്കില്ലെന്നും ഖാർഗെ പറഞ്ഞു. വീണ്ടും അധികാരത്തിലെത്തിയാല്‍ ഭരണ ഘടന മാറ്റിയെഴുതുമെന്നാണ് അവർ പറയുന്നതെന്നും ഖാർഗെ മുന്നറിയിപ്പ് നല്‍കി. രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ കോണ്‍ഗ്രസ് പങ്കെടുക്കേണ്ടതായിരുന്നുവെന്ന് കരുതിയിരുന്നോ എന്ന ചോദ്യത്തിന്, അത് വ്യക്തിപരമായ വിശ്വാസമാണെന്ന് ഖാർഗെ മറുപടി പറഞ്ഞു. ആർക്ക് വേണമെങ്കിലും ആ ദിവസമോ, അടുത്ത ദിവസമോ, മറ്റേതെങ്കിലും ദിവസമോ പോകാം. മോദി പൂജാരിയല്ല. രാമവിഗ്രഹം സ്ഥാപിക്കുന്നതിനും സ്ഥാപിക്കുന്നതിനും അദ്ദേഹം എന്തിന് നേതൃത്വം നല്‍കണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി മോദി അത് ചെയ്തു. ക്ഷേത്രത്തിൻ്റെ മൂന്നിലൊന്ന് പണി പൂർത്തിയായിട്ടില്ല. ഇത് രാഷ്ട്രീയ ചടങ്ങാണോ മതപരമായ ചടങ്ങാണോ? നിങ്ങള്‍ എന്തിനാണ് മതത്തെ രാഷ്ട്രീയത്തില്‍ കലർത്തുന്നത്? ഇന്നും എല്ലാ ക്ഷേത്രങ്ങളിലും എൻ്റെ ആളുകള്‍ക്ക് പ്രവേശനമില്ല. രാമക്ഷേത്രം വിടൂ, എവിടെ പോയാലും പ്രവേശനത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഒരു ഗ്രാമത്തിലെ ചെറിയ ക്ഷേത്രങ്ങളില്‍ പോലും അവർ പ്രവേശനം അനുവദിക്കില്ല. നിങ്ങള്‍ കുടിവെള്ളം അനുവദിക്കില്ല, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കില്ല, കുതിരപ്പുറത്ത് ഘോഷയാത്ര പോകുന്ന വരനെപ്പോലും നിങ്ങള്‍ സഹിക്കില്ല. ആളുകള്‍ അവരെ വലിച്ച് തല്ലുകയാണ്. ഞാൻ പോയാലും അവരത് സഹിക്കുമായിരുന്നോ എന്നും ഖാർഗെ ചോദിച്ചു.