പഠാന്റെ റിലീസിന് ബംഗ്ലാദേശിൽ മാറ്റം, ചിത്രത്തിനു നേരെ ഉയരുന്നത് നിരവധി ആരോപണങ്ങൾ, ഹിന്ദി സിനിമകളിൽ നിരവധി അശ്ലീല ഗാനങ്ങളും, രംഗങ്ങളും ഉണ്ടെന്ന് ആരോപണം

ആയിരം കോടി നേടി ബോക്സ് ഓഫീസ് ഹിറ്റായി മാറിയ ഷാരൂഖാന്റെ പഠാന്റെ റിലീസ് ബംഗ്ലാദേശിൽ മാറ്റിവച്ചുവെന്ന് റിപ്പോർട്ട്. എന്നാൽ റിലീസ് മാറ്റിവച്ചതിന് പിന്നില്‍ ഒന്നിലധികം കാരണങ്ങള്‍ ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

Advertisements

ഫെബ്രുവരി 24നായിരുന്നു പഠാന്‍റെ ബംഗ്ലാദേശിലെ റിലീസ് നിശ്ചയിച്ചിരുന്നത്. എന്നാൽ ഈ മാസം മുഴുവൻ അന്താരാഷ്‌ട്ര മാതൃഭാഷാ മാസമായി ആചരിക്കുന്നതിനാലാണ് പഠാന്‍റെ റിലീസ് നിർത്തിവെച്ചതെന്ന് ബംഗ്ലാദേശ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം വെളിപ്പെടുത്തുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അങ്ങനെയെങ്കിൽ ചിത്രത്തിന്റെ റിലീസ് മാർച്ചിൽ ഉണ്ടാകും. അതേ സമയം സര്‍ക്കാര്‍ അറിയിച്ചതാണ് റിലീസ് മാറ്റാന്‍ കാരണം എന്ന് പഠാന്‍റെ ബംഗ്ലാദേശിലെ വിതരണാവകാശം എടുത്ത കമ്പനി സ്ഥിരീകരിച്ചു. 

അതേ സമയം  കഴിഞ്ഞ ദിവസം ബംഗ്ലാദേശി നടൻ ദിപ്‌ജോൾ പഠാന്‍ അടക്കം ഹിന്ദി സിനിമകൾ രാജ്യത്ത് പ്രദര്‍ശിപ്പിക്കാനുള്ള സർക്കാരിന്റെ തീരുമാനത്തെ അപലപിച്ച് രംഗത്ത് എത്തിയിരുന്നു.

ബംഗ്ലാദേശ് ചലച്ചിത്ര വ്യവസായം എല്ലാ വിഭാഗം പ്രേക്ഷകർക്കും അനുയോജ്യമായ ചിത്രങ്ങള്‍ നിര്‍മ്മിക്കുകയാണെന്നും. ഹിന്ദി സിനിമകൾ ബംഗ്ലാദേശില്‍ കാണിച്ചാല്‍ ബംഗ്ലാദേശിലെ സിനിമ രംഗത്തെ അത് ബാധിക്കുമെന്നും  ദിപ്‌ജോൾ അവകാശപ്പെട്ടു.

ബംഗ്ലാദേശിലെ പ്രേക്ഷകർ അവരുടെ പാരമ്പര്യത്തെ ആഘോഷിക്കുന്ന സിനിമകൾ കുടുംബത്തോടൊപ്പം കാണാനാണ് ഇഷ്ടപ്പെടുന്നതെന്നും  ദിപ്‌ജോൾ അവകാശപ്പെട്ടു. എന്നാൽ ഹിന്ദി സിനിമയുടെ രീതികള്‍ ബംഗ്ലാദേശി സിനിമയുടെ ധാർമ്മികതയുമായി പൊരുത്തപ്പെടുന്നില്ല, കാരണം ഹിന്ദി സിനിമകളിൽ  നിരവധി അശ്ലീല ഗാനങ്ങളും, രംഗങ്ങളും ഉണ്ടെന്ന് ഇദ്ദേഹം ആരോപിച്ചിരുന്നു.

Hot Topics

Related Articles