‘പൊലീസ് ഓടി ഒളിച്ചു, സുരക്ഷാ ജീവനക്കാർ ആശുപത്രി വളപ്പിൽ ഉണ്ടായിട്ടും ഇടപെട്ടില്ല’ : വന്ദനയുടെ കൊലപാതകത്തിൽ ആർ.എം.ഒ

കൊട്ടാരക്കര: ഡോ. വന്ദനാ ദാസ് കൊലപാതകത്തിൽ പൊലീസിന് വീഴ്ച ഉണ്ടായതായി ആർ.എം.ഒ ഡോക്ടർ എസ്. അനിൽ. പൊലീസ് ഓടി ഒളിക്കുകയാണ് ചെയ്തത്. സുരക്ഷാ ജീവനക്കാർ ആശുപത്രി വളപ്പിൽ ഉണ്ടായിട്ടും ഇടപെടാഞ്ഞത് ദുഃഖകരമാണെന്നും അദ്ദേഹം പറഞ്ഞു.

‘പൊലീസ് ഓടി ഒളിക്കുകയാണ് ചെയ്തത്. സുരക്ഷാ ജീവനക്കാർ ആശുപത്രി വളപ്പിൽ ഉണ്ടായിട്ടും ഇടപെടാഞ്ഞത് ദുഃഖകരമാണ്. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർമാർ ഉൾപ്പെടെയുള്ള മറ്റു ജീവനക്കാരും സ്വന്തം കാര്യമാണ് നോക്കിയത്’, ഡോക്ടർ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം കേസിലെ പ്രതി സന്ദീപിന് മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് ഡോക്ടർ സ്ഥിരീകരിച്ചു. പരസ്പര വിരുദ്ധമായ സംസാരവും വിഭ്രാന്തിയും മാറിയതോടെ പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ പൂജപ്പുര സെൻട്രൽ ജയിലിലെത്തിയാണ് പരിശോധന നടത്തിയത്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റേണ്ടതില്ലെന്നും ഡോക്ടര്‍ വ്യക്തമാക്കി.

Hot Topics

Related Articles