നേരിടുന്നത് കടുത്ത അവഗണന; ‘വന്നപ്പോള്‍ രാജ്യസഭാ സീറ്റുണ്ടായിരുന്നു, ഇപ്പോള്‍ ഒന്നുമില്ല’; എല്‍ഡിഎഫില്‍ പരിഗണനയില്ലെന്ന് ശ്രേയാംസ് കുമാര്‍

തിരുവനന്തപുരം : എല്‍ഡിഎഫില്‍നിന്ന് നേരിടുന്നത് കടുത്ത അവഗണനയെന്ന് ആർജെ‍ഡി നേതാവ് ശ്രേയാംസ്കുമാർ. അർഹിക്കുന്ന പരിഗണന ലഭിക്കുന്നില്ല. രാജ്യസഭാ സീറ്റുമായാണ് മുന്നണിയിലേക്ക് എത്തിയത്. എന്നാല്‍ നിലവില്‍ രാജ്യസഭാ സീറ്റില്ലാത്ത അവസ്ഥയാണ്. എന്തുകൊണ്ടും രാജ്യസഭാ സീറ്റ് ലഭിക്കാനുള്ള അർഹത ആർജെഡിക്ക് ഉണ്ട്. രാജ്യസഭാ സീറ്റ് വേണമെന്ന് ആവശ്യം എല്‍ഡിഎഫില്‍ അറിയിക്കും. എം വി ഗോവിന്ദനെ നേരത്തെ തന്നെ ഇക്കാര്യം അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വി പരിശോധിക്കണം. ഭരണവിരുദ്ധ വികാരമുണ്ടോ എന്നത് സംബന്ധിച്ച്‌ ആഴത്തില്‍ പഠിക്കണം.

Advertisements

കേന്ദ്രസർക്കാർ കേരളത്തെ ഞെരുക്കുന്നത് കൊണ്ട് പലക്ഷേമ പ്രവർത്തനങ്ങളും മുടങ്ങി. പെൻഷൻ ഉള്‍പ്പെടെ നല്‍കാൻ കഴിയാതെ പോയത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായി. തൃശ്ശൂരിലെ തോല്‍വി പ്രതീക്ഷിച്ചതല്ല. ഇക്കാര്യത്തില്‍ സംയുക്ത അന്വേഷണം വേണമെന്ന് സിപിഐ ആവശ്യപ്പെട്ടിട്ടുണ്ട്. എല്‍ഡിഎഫില്‍ എന്താണ് സംഭവിച്ചത് എന്നത് സംബന്ധിച്ച്‌ വിശദമായി ചർച്ച ചെയ്യണം. ജനതാ പാർട്ടികളുടെ ലയനം അടഞ്ഞ അധ്യായമല്ല. ആദ്യമായി അതിന് വാതില്‍ തുറന്നിട്ടത് തങ്ങള്‍. ഇപ്പോഴും ആ വാതില്‍ തുറന്നു കിടക്കുകയാണെന്നും തീരുമാനം പറയേണ്ടത് എതിർപക്ഷമാണെന്നും അദ്ദേഹം പറഞ്ഞു.

Hot Topics

Related Articles