അവൻ ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റർ ; ടെസ്റ്റ് മത്സരങ്ങളിൽ അവൻ തന്നെയാണ് രാജാവ് ; ഓസ്ട്രേലിയൻ താരത്തെ പുകഴ്ത്തി വിരാട് കോഹ്ലി

സ്പോർട്സ് ഡെസ്ക്ക് : അന്താരാഷ്ട്ര ക്രിക്കറ്റില്‍ സച്ചിൻ ടെണ്ടുല്‍ക്കര്‍ക്ക് ശേഷം ഏറ്റവുമധികം സെഞ്ചുറികള്‍ വാരിക്കൂട്ടിയ ബാറ്റര്‍ വിരാട് കോഹ്ലി തന്നെയാണ്. ഏകദിനങ്ങളിലും ട്വന്റി20കളിലും വിരാട് കോഹ്ലിക്ക് മറ്റൊരു എതിരാളിയില്ല എന്ന് തന്നെ പറയാൻ സാധിക്കും. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ താനല്ല മികച്ച കളിക്കാരൻ എന്ന് സമ്മതിച്ചിരിക്കുകയാണ് വിരാട് കോഹ്ലി. ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്താണ് ടെസ്റ്റ് മത്സരങ്ങളിലേക്ക് വരുമ്പോള്‍ രാജാവ് എന്നാണ് വിരാട് കോഹ്ലി പറയുന്നത്.

സ്റ്റീവ് സ്മിത്തിന്റെ കഴിഞ്ഞ സമയങ്ങളിലെ മികച്ച പ്രകടനങ്ങള്‍ പരിശോധിച്ചശേഷമാണ് വിരാട് കോഹ്ലി തന്റെ പ്രസ്താവന അറിയിച്ചിരിക്കുന്നത്. ഈ തലമുറയില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുള്ളത് സ്റ്റീവ് സ്മിത്താണ് എന്ന് കോഹ്ലി സമ്മതിക്കുന്നു. “ഈ തലമുറയില്‍ സ്റ്റീവ് സ്മിത്തിന് അടുത്തുവരുന്ന മറ്റൊരു ടെസ്റ്റ് ബാറ്റര്‍ ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. സ്മിത്ത് പെട്ടെന്നു തന്നെ സാഹചര്യങ്ങള്‍ മനസ്സിലാക്കാനും അതിനനുസരിച്ച്‌ കളിക്കാനും സാധിക്കുന്ന അപൂര്‍വ്വം ചില കളിക്കാരില്‍ ഒരാളാണ്. അതിന് ഉദാഹരണമാണ് അദ്ദേഹം ടെസ്റ്റ് മത്സരങ്ങളില്‍ നേടിയിട്ടുള്ള വലിയ റെക്കോര്‍ഡ്.”- കോഹ്ലി ചൂണ്ടിക്കാട്ടുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതുവരെ 85ലധികം ടെസ്റ്റ് മത്സരങ്ങള്‍ സ്മിത്ത് കളിക്കുകയുണ്ടായി. എന്നിട്ടും അവന്റെ ശരാശരി 60 റണ്‍സിന് അടുത്താണ്. ഈ കണക്കുകള്‍ അവിശ്വസനീയം തന്നെയാണ്. ഞങ്ങളുടെ തലമുറയില്‍ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റര്‍ സ്മിത്ത് തന്നെയാണ് എന്ന കാര്യത്തില്‍ എനിക്കൊരു സംശയവുമില്ല.”-കോഹ്ലി പറഞ്ഞുവെക്കുന്നു. ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ഫൈനല്‍ മത്സരത്തിലും മികച്ച പ്രകടനം തന്നെയായിരുന്നു സ്മിത്ത് കാഴ്ചവച്ചത്. മത്സരത്തില്‍ 268 പന്തുകള്‍ നേരിട്ട സ്മിത്ത് 121 റണ്‍സ് നേടുകയുണ്ടായി.

തന്റെ അന്താരാഷ്ട്ര ടെസ്റ്റ് കരിയറില്‍ 97 മത്സരങ്ങള്‍ സ്മിത്ത് ഇതുവരെ കളിച്ചിട്ടുണ്ട്. 60.2 ആണ് സ്മിത്തിന്റെ ശരാശരി. 1913 ടെസ്റ്റ് റണ്‍സുകളാണ് സ്റ്റീവൻ സ്മിത്ത് നേടിയിട്ടുള്ളത്. തന്റെ കരിയറില്‍ 31 സെഞ്ച്വറികളും 37 അര്‍ത്ഥസെഞ്ചറികളും സ്മിത്ത് നേടുകയുണ്ടായി. എന്തായാലും ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിന്റെ ഫൈനലില്‍ ഇന്ത്യയ്ക്ക് വലിയ തലവേദന തന്നെയാണ് സ്മിത്ത് സമ്മാനിച്ചത്. സ്മിത്തിന്റെയും ഹെഡിന്റെയും മികവിലായിരുന്നു ഓസ്ട്രേലിയ മത്സരത്തില്‍ മേല്‍ക്കൈ നേടിയെടുത്തത്.

Hot Topics

Related Articles