വരാഹാരൂപം കോപ്പി അടി കേസ് :ഇടക്കാല ഉത്തരവിൽ ഇടപെടാൻ ആകില്ല;നടൻ പൃഥിരാജിനെതിരെ കേസ് എടുക്കരുതെന്ന് സുപ്രീം കോടതി

ന്യൂഡൽഹി :’കാന്താര’ എന്ന സിനിമയുടെ  പകർപ്പാവകാശ കേസിൽ പൃഥിരാജിന് ആശ്വാസം.

സിനിമയുടെ പകർപ്പാവകാശ കേസിൽ പൃഥിരാജിനെതിരെ കേസ് എടുക്കരുതെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സ്റ്റേ ചെയ്യാൻ സുപ്രിംകോടതി വിസമ്മതിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇടക്കാല ഉത്തരവിൽ ഇടപെടാൻ ആകില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി.

സിനിമയുടെ വിതരണക്കാരൻ എന്ന നിലയ്ക്കായിരുന്നു പൃഥ്വിരാജിനെതിരെ കേസ്.

‘കാന്താര’ എന്ന ഹിറ്റ് കന്നട സിനിമയിലെ ‘വരാഹരൂപം’ ഗാനവുമായി ബന്ധപ്പെട്ട് എതിർ‍കക്ഷിയായ നടൻ പൃഥ്വിരാജിനെതിരായ തുടർ നടപടികൾ ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്‍തിരുന്നു.

തങ്ങളുടെ സംഗീതം മോഷ്‍ടിച്ചാണ് ചിത്രത്തിൽ ഗാനമൊരുക്കിയതെന്നാരോപിച്ച് പ്രശസ്‍ത മ്യൂസിക് ബാൻഡായ തൈക്കൂടം ബ്രിഡ്‍ജാണ് നിയമനടപടി തുടങ്ങിയിരുന്നത്.

പൃഥ്വിരാജ് സുകുമാരൻ ഉൾപ്പെട്ട കമ്പനിക്കായിരുന്നു സിനിമയുടെ കേരളത്തിലെ വിതരണാവകാശം. ഇതാണ് പൃഥ്വിരാജിനെതിരായ നിയമ നടപടികൾക്ക് കാരണം.

അനുവാദമില്ലാതെയാണ് തങ്ങൾ ചിട്ടപ്പെടുത്തിയ സംഗീതം സിനിമയ്ക്കായി ഉപയോഗിച്ചതെന്നാണ് തൈക്കൂടം ബ്രിഡ്‍ജിന്‍റെ ആരോപണം.

കപ്പ ടിവി ക്ക് വേണ്ടി നവരസം എന്ന ആൽബത്തിൽ നിന്നുളള മോഷണമാണ് ‘കാന്താര’യിലെ ഗാനമെന്നായിരുന്നു തൈക്കൂടം ബ്രിഡ്‍ജിന്‍റെ പരാതി. എന്നാൽ ‘കാന്താര’ സിനിമയിലെ ‘വരാഹരൂപം’ എന്ന ഗാനം മോഷണമല്ലെന്നാണ് ഋഷഭ് അടക്കമുള്ളവര്‍ പ്രവർത്തകർ ആവർത്തിക്കുന്നത്.

Hot Topics

Related Articles