“സംസ്ഥാനത്ത് പെണ്‍കുട്ടികള്‍ പഠിക്കുന്ന എല്ലാ സ്‌കൂളുകളിലും നാപ്കിന്‍ വെന്‍ഡിംഗ് മെഷീനുകള്‍ സ്ഥാപിക്കും”: വിദ്യഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.

തിരുവനന്തപുരം: പെണ്‍കുട്ടികള്‍ പഠിക്കുന്ന സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും നാപ്കിന്‍ വെന്‍ഡിംഗ് മെഷീനുകള്‍ സ്ഥാപിക്കുമെന്ന് വിദ്യഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് സ്‌കൂളുകളില്‍ പദ്ധതി നടപ്പിലാക്കുക എന്ന് മന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു.

Advertisements

സ്‌കൂളുകള്‍ ഭിന്നശേഷി സൗഹൃദമായിരിക്കുമെന്നും മന്ത്രി അറിയിച്ചു. . ജൂണ്‍ ഒന്നിന് പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മലയിന്‍കീഴ് ബോയ്‌സ് സ്‌കൂളില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും. മെയ് 27ന് മുമ്പ് സ്‌കൂള്‍ തുറക്കല്‍ മുന്നൊരുക്കം പൂര്‍ത്തിയാക്കും. 47 ലക്ഷം വിദ്യാര്‍ത്ഥികള്‍ പുതിയ അധ്യായന വര്‍ഷത്തില്‍ എത്തുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംസ്ഥാനത്ത് 11 പുതിയ സ്കൂൾ കെട്ടിടങ്ങൾക്ക് തറക്കല്ലിടുമെന്നും തിങ്കളാഴ്ച മാധ്യമങ്ങളോട് മന്ത്രി പറഞ്ഞിരുന്നു. മെയ് 23 ന് മുഖ്യമന്ത്രി 96 സ്കൂൾ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്യും. മെയ് 27 ന് മുൻപ് സ്കൂൾ തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയാക്കാൻ നിർദേശം നൽകി.

ഏഴ് വർഷം കൊണ്ട് 3000 കോടിയാണ് സ്കുൾ കെട്ടിടങ്ങൾക്കായി അനുവദിച്ചത്. ഇത് സംസ്ഥാന ചരിത്രത്തിൽ ആദ്യമാണെന്നും മന്ത്രി പറഞ്ഞു. സ്കൂളുകളിൽ അധ്യാപകരില്ലാത്ത അവസ്ഥ വരരുത്. കുട്ടികൾ വൈകിട്ട് വരെ ക്ലാസിൽ ഉണ്ടോ എന്ന് അധ്യാപകർ ഉറപ്പാക്കണം. വിദ്യാർഥി പ്രവേശനങ്ങൾക്ക് പണം വാങ്ങുന്നതായി പരാതി വന്നിട്ടുണ്ട്. കുട്ടികളുടെ ടിസി പിടിച്ചുവെക്കുന്ന സംഭവങ്ങൾ ഉണ്ട്. പ്രവേശനത്തിന് വേണ്ടി ന്യായമായ ഫീസ് വാങ്ങുന്ന മാനേജ്മെൻ്റുകളുമുണ്ട്. വിദ്യാഭ്യാസത്തെ കച്ചവടമാക്കരുതെന്നാണ് സർക്കാർ നയം.

കോഴ വാങ്ങരുതെന്നും മന്ത്രി ആവശ്യപ്പെട്ടു. അടിസ്ഥാന സൗകര്യ വികസനത്തിന് എന്ന പേരിൽ പ്രവേശന സമയത്ത് പൊതുവിദ്യാലയങ്ങൾ പണം വാങ്ങരുതെന്നും ശിവൻകുട്ടി മുന്നറിയിപ്പ് നൽകി. പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകർ പ്രൈവറ്റ് ട്യൂഷന് പോകാൻ പാടില്ല. ഇത്തരക്കാരെ കണ്ടെത്താൻ ഈ വർഷം മുതൽ സ്ക്വാഡിനെ സജീവമാക്കുമെന്നും മന്ത്രി അറിയിച്ചു.

Hot Topics

Related Articles