“ഭരണകൂടം നിശ്ചലം; മണിപ്പൂരില്‍ നിയമവാഴ്ചയില്ല; എഫ്‌ഐആര്‍ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്?” രൂക്ഷ വിമർശനവുമായി സുപ്രീംകോടതി

ഡൽഹി: മണിപ്പൂരില്‍ നിയമവാഴ്ചയില്ലെന്നും ഭരണകൂടം നിശ്ചലമായെന്നും സുപ്രീം കോടതി. എന്തുകൊണ്ടാണ് എഫ്‌ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്തതെന്നു ചോദിച്ച കോടതി മണിപ്പൂര്‍ ഡിജിപിയോട് നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടു. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ഹാജരാകണമെന്നാണ് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

Advertisements

എഫ്‌ഐആര്‍ ഇടുന്നതില്‍ വന്ന വീഴ്ചയുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ കോടതി ഇന്നും ആവര്‍ത്തിച്ചു. എന്നാണ് സീറോ എഫ്‌ഐഅര്‍ രജിസ്റ്റര്‍ ചെയ്തത്? എന്നാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത് എന്ന ചോദ്യങ്ങളും കോടതി ഉന്നയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിനിടെ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പട്ടികയില്‍ അതിജീവിതമാരുടെ പേര് ഉള്‍പ്പെട്ടത് നിയമവിരുദ്ധമാണെന്ന് അഭിഭാഷകയായ വൃന്ദ ഗ്രോവര്‍ കോടതിയില്‍ ചൂണ്ടിക്കാണിച്ചു. ഇതേ തുടര്‍ന്ന് പട്ടിക പുറത്ത് പോകരുതെന്ന് കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി.

സ്ത്രീകൾക്കെതിരെയുള്ള അതിക്രമത്തിന്‍റെ  11 കേസുകൾ സിബിഐക്ക് വിടാമെന്ന് മണിപ്പൂർ സർക്കാർ അറിയിച്ചു.നീതി നടപ്പാക്കുന്നതിനും  അന്വേഷണത്തിനും ഉന്നതാധികാര സമിതി ആലോചിക്കുമെന്ന് സുപ്രീംകോടതി. മുൻ ജഡ്ജിമാരുൾപ്പെട്ട സമിതിയാണ് ആലോചിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.


Hot Topics

Related Articles