സുരേഷ് ഗോപി മത്സരിച്ച തൃശൂര്‍ മണ്ഡലത്തില്‍ ബിജെപി ഇറക്കിയത് 15 കോടിയുടെ  കുഴല്‍പ്പണം ; കുഴല്‍പ്പണക്കവര്‍ച്ച കേസിൽ ബിജെപിയുടെ വൻ ഹവാല ഇടപാട് കണ്ടെത്തി 

പൊലീസ് 

Advertisements

തൃശൂര്‍ : കള്ളപ്പണത്തിന്റെ പേരില്‍ ജാഥ നയിക്കുന്ന സുരേഷ് ഗോപി മത്സരിച്ച തൃശൂര്‍ മണ്ഡലത്തില്‍ ബിജെപി ഇറക്കിയത് 15 കോടി കുഴല്‍പ്പണം. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ അറിവോടെ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് ബിജെപി സംസ്ഥാന -ജില്ലാ കാര്യാലയങ്ങള്‍ കുഴല്‍പ്പണ ഹബ്ബായി. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മൂന്നരക്കോടിയുടെ കൊടകര കുഴല്‍പ്പണക്കവര്‍ച്ച കേസിലാണ് ബിജെപിയുടെ വൻ ഹവാല ഇടപാട് പൊലീസ് കണ്ടെത്തിയത്. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇക്കാര്യം അക്കമിട്ട് വ്യക്തമാക്കിയിട്ടുണ്ട്. ബിജെപി ജില്ലാ ട്രഷറര്‍ സുജയസേനൻ വഴി ഏഴു തവണ പണം ഇറക്കിയതായാണ് പൊലീസ് കണ്ടെത്തല്‍. 

കുഴല്‍പ്പണം ഇറക്കിയ ധര്‍മരാജനും സംഘത്തിനും താമസസൗകര്യമൊരുക്കിയത് ബിജെപി ജില്ലാ നേതൃത്വമാണ്. 2016 മാര്‍ച്ച്‌ 12ന് അമല ആശുപത്രി പരിസരത്ത് സുജയ് സേനന് രണ്ടുകോടി കൈമാറി 13ന് വീണ്ടും ഇതേ സ്ഥലത്തുവച്ച്‌ 1.5 കോടിയും 14ന് വിയ്യൂരില്‍വച്ച്‌ 1.5 കോടിയും കൈമാറി. 27ന് ഒരുകോടിയും 31ന് 1.10 കോടിയും വീണ്ടും കൈമാറി. ഏപ്രില്‍ മൂന്നിന് 6.3 കോടി തൃശൂര്‍ ബിജെപി ഓഫീസിലെത്തിച്ച്‌ സുജയ് സേനന് കൈമാറി. അഞ്ചിന് വീണ്ടും തൃശൂരില്‍ രണ്ടുകോടി എത്തിച്ചതായാണ് പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാണ് ഈ പണം ഇറക്കിയത്. 

കവര്‍ച്ച നടന്നയുടൻ ബിജെപി മധ്യമേഖലാ സെക്രട്ടറി കാശിനാഥൻ, ജില്ലാ ട്രഷറര്‍ സുജയ് സേനൻ എന്നിവര്‍ കൊടകരയിലെത്തിയിരുന്നു. പൊലീസില്‍ വിവരമറിയിക്കാതെ പണം കടത്തിയ ധര്‍മരാജനെയും പ്രതി റഷീദിനെയും കൂട്ടി ബിജെപി ജില്ലാകമ്മിറ്റി ഓഫീസിലെത്തി. ജില്ലാ ജനറല്‍ സെക്രട്ടറി കെ ആര്‍ ഹരിയും ഓഫീസിലെത്തിയിരുന്നു. ജില്ലാ പ്രസിഡന്റ് കെ കെ അനീഷ്കുമാര്‍ പ്രതികളുമായി കൂടിക്കാഴ്ച നടത്തിയതായും കുറ്റപത്രത്തിലുണ്ട്. 

കൊടകര കവര്‍ച്ചക്കേസിലെ പ്രത്യേക അന്വേഷകസംഘം ഇഡിക്കും തെരഞ്ഞെടുപ്പു കമീഷനും ഇൻകംടാക്സ് വകുപ്പിനും സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പണമിടപാടിന്റെ ഞെട്ടിക്കുന്ന വിവരങ്ങളുണ്ട്. എന്നാല്‍, കേന്ദ്ര ഏജൻസികള്‍ അന്വേഷണം നടത്താതെ കേസ് മുക്കിയിരിക്കയാണ്.ബിജെപി ജാഥ നയിക്കുന്ന സുരേഷ് ഗോപി പോണ്ടിച്ചേരിയിലെ വ്യാജ വിലാസത്തില്‍ ആഡംബര കാറുകള്‍ രജിസ്റ്റര്‍ ചെയ്ത് ലക്ഷങ്ങള്‍ നികുതി വെട്ടിച്ച കേസില്‍ പ്രതിയായിരുന്നു. വ്യാജ താമസരേഖകള്‍ നിര്‍മിച്ച്‌ രണ്ട് ആംഡബര കാര്‍ രജിസ്റ്റര്‍ ചെയ്തതിലൂടെ സുരേഷ് ഗോപി 19,60,000 രൂപ നികുതി വെട്ടിച്ചതായി കേസെടുത്തിരുന്നു.

Hot Topics

Related Articles