സോണിയയുടെ ഭൂരിപക്ഷവും മറികടന്ന് രാഹുൽ; കോൺഗ്രസിനെ കൈവിടാതെ റായ്ബറേലി

റായ്ബറേലി: ഏഴ് മണിക്കൂറോളം നീണ്ട വോട്ടണ്ണലിന് ഒടുവില്‍ ഉത്തർ പ്രദേശിലെ റായ് ബറേലിയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി 4 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. 2019ല്‍ റായ്ബറേലിയില്‍ സോണിയ ഗാന്ധി നേടിയ വോട്ടുകളേക്കാള്‍ വലിയ മാർജിനിലാണ് രാഹുല്‍ ഗാന്ധിയുടെ ജയം. 167178 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സോണിയ ഗാന്ധി 2019ല്‍ ദിനേശ് പ്രതാപ് സിംഗിനെ റായ് ബറേലിയില്‍ പരാജയപ്പെടുത്തിയത്. അഞ്ചാം ഘട്ടത്തിലായിരുന്നു റായ് ബറേലിയില്‍ വോട്ടെടുപ്പ് നടന്നത്. 2019ല്‍ അമേഠിയില്‍ ശക്തമായ തിരിച്ചടി നേരിട്ട രാഹുലിനെ താങ്ങി നിർത്തിയത് വയനാട് മണ്ഡമായിരുന്നു. റായ്ബറേലിയില്‍ രാഹുലിന് വേണ്ടി വോട്ട് തേടിയത് സോണിയ നേരിട്ടായിരുന്നു. റായ്ബറേലിയിലെ റാലിയില്‍ സോണിയയുടെ പ്രസംഗം ഏറെ ചർച്ചയായിരുന്നു. 30 വർഷത്തോളം തന്നെ സേവനം ചെയ്യാൻ റായ് ബറേലി അനുവദിച്ചെന്നും ഇവിടം തന്റെ ഏറ്റവും വലിയ സമ്ബാദ്യവുമാണെന്നായിരുന്നു സോണിയ പറഞ്ഞത്.

Advertisements

1952ലാണ് റായ് ബറേലി മണ്ഡലം രൂപീകൃതമായത്. ഉത്തർപ്രദേശില്‍ കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടകളിലൊന്നാണ് റായ്ബറേലി. സുരക്ഷിത സീറ്റില്‍ മത്സരിച്ചുവെന്ന ആക്ഷേപം നേരിട്ടെങ്കിലും റായ്ബറേലിയില്‍ രാഹുല്‍ നേടിയ നാല് ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷം അതിന്‍റെ മുനയൊടിക്കുന്നതാണ്. മണ്ഡലത്തിലെ 66.17 ശതമാനം വോട്ടും നേടിയാണ് രാഹുല്‍ റായ്ബറേലിയില്‍ വിജയിച്ചത്. രണ്ടാം സ്ഥാനത്തുള്ള ബിജെപിക്ക് 28.64 ശതമാനം വോട്ടുകള്‍ മാത്രമാണ് മണ്ഡലത്തില്‍ നേടാനായത്. വയനാട്ടില്‍ നിന്ന് രണ്ടാമൂഴം തേടിയ രാഹുലിന് 647445 വോട്ടുകളാണ് നേടാനായത്.

Hot Topics

Related Articles