തലയോലപ്പറമ്പ് പൊതിയിൽ വയോധിക ദമ്പതികളുടെ വീട്ടിലെ മോഷണം : സംഭവ സ്ഥലത്ത് നിന്ന് വിരലടയാളം ലഭിച്ചു

തലയോലപറമ്പ് : വയോധികരായ ദമ്പതികൾ താമസിക്കുന്ന വീടിൻ്റെ മുൻവശത്തെ വാതിൽ കുത്തി തുറന്ന് മുറിക്കുള്ളിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 1.5 ലക്ഷം രൂപ കവർന്ന സംഭവത്തിൽ മോഷ്ടാക്കളുടേതെന്ന് കരുതുന്ന വിരലടയാളം കണ്ടെത്തി.രണ്ടുപേരുടെ വിരലടയാളങ്ങളാണ് ഫോറൻസിക് പരിശോധനയിൽ ലഭിച്ചത്.

Advertisements

പൊതി റെയിൽവേ മേൽപ്പാലത്തിന് സമീപത്തെ പുത്തൻപുരയ്ക്കൽ പി.വി. സെബാസ്റ്റ്യൻ്റെ വീട്ടിലായിരുന്നു മോഷണം നടന്നത്. ഞായറാഴ്ച പുലർച്ചെ ഒന്നോടെയായിരുന്നു മോഷണം നടന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രഫഷണൽ മോഷണ സംഘമാണ് മോഷണത്തിന് പിന്നിലെന്നാണ് പോലീസിൻ്റെ നിഗമനം.ലഭിച്ച വിരലടയാളങ്ങൾ മുമ്പ് സമാന രീതിയിൽ മോഷണം നടത്തിയവരുടേതാണോയെന്ന് പോലീസ് പരിശോധിച്ചു വരികയാണ്. അടുത്ത കാലത്ത് ജയിലിൽ നിന്നിറങ്ങിയ മോഷ്ടാക്കളുടെ വിവരങ്ങളും പോലീസ് അന്വേഷിച്ചു വരികയാണ്. മോഷ്ടാക്കളെ ഉടൻ പിടികൂടാനാകുമെന്ന ആത്മവിശ്വാസത്തിലാണ് പോലീസ്. ഏതാനും മാസങ്ങൾക്ക് മുമ്പ് തലയോലപറമ്പ് പള്ളിയിൽ മോഷണം നടത്തിയ മോഷ്ടാവിനെ പോലീസ് പിടികൂടിയിരുന്നു.

Hot Topics

Related Articles