വര്‍ക്കലയില്‍ വീടിന് തീ പിടിച്ചു; എട്ട് മാസം പ്രായമുള്ള കുട്ടിയടക്കം ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു; ഒരാളുടെ നില ഗുരുതരം

രുവനന്തപുരം: വര്‍ക്കല ചെറുന്നിയൂരില്‍ വീടിന് തീപ്പിടിച്ച് അഞ്ചുപേര്‍ മരിച്ചു. പുത്തന്‍ചന്തയിലെ പച്ചക്കറി വ്യാപാരിയായ പ്രതാപന്‍ എന്നയാളുടെ വീടിനാണ് തീപ്പിടിച്ചത്. പ്രതാപന്‍ (62), ഭാര്യ ഷെര്‍ലി(52), മകന്‍ അഹില്‍ (25), മരുമകള്‍ അഭിരാമി(24), അഭിരാമിയുടെ എട്ട് മാസം പ്രായമുള്ള കുഞ്ഞ് എന്നിവരാണ് മരിച്ചത്. പ്രതാപന്റെ മൂത്തമകന്‍ നിഹിലിന് ഗുരുതരമായി പൊള്ളലേറ്റു.ഗുരുതരമായി പരുക്കേറ്റ നിഖിലിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി.

Advertisements

പുലര്‍ച്ചെ വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട അയല്‍വാസികളാണ് വിവരം അഗ്നിരക്ഷാസേനയെ അറിയിച്ചത്. അഗ്നിരക്ഷാസേന സ്ഥലത്ത് എത്തുമ്പോഴേയ്ക്കും വീടിന്റെ മുഴുവന്‍ മുറികളിലേയ്ക്കും തീ പടര്‍ന്നിരുന്നു. ഇരുനില വീടാണിത്. ആറു മണിയോടെയാണ് തീയണയ്ക്കാന്‍ കഴിഞ്ഞത്. വീടിന്റെ മുന്‍വശത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്കും തീപിടിച്ചു.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മൂന്ന് മക്കളാണ് പ്രതാപനുള്ളത്. ഇതില്‍ ഒരാള്‍ ബിസിനസ് ആവശ്യവുമായി മുംബൈയിലാണ് ഉള്ളത്. എല്ലാ മുറികളിലും എസി പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നുവെന്നാണ് വിവരം. റൂറല്‍ എസ് പി ദിവ്യ ഗോപിനാഥ് സ്ഥലത്തെത്തി.

Hot Topics

Related Articles