കോട്ടയം: ചങ്ങനാശേരി നിയോജക മണ്ഡലത്തില്‍ നാളെ ബിജെപി ഹര്‍ത്താല്‍. ബി.ജെ പി. ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാലാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത്. ചങ്ങനാശേരി മാടപ്പള്ളിയില്‍ സ്ത്രീകളടക്കമുള്ള കെ-റെയില്‍ വിരുദ്ധ സമരക്കാരെ അറസ്റ്റ് ചെയ്തതില്ഡ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍.
നടപടിക്രമം പാലിക്കാതെയാണ് കല്ലിടല്‍ എന്ന് കാട്ടിയാണ് മാടപ്പള്ളിയില്‍ പ്രതിഷേധമുണ്ടായത്. മനുഷ്യശൃംഖല തീര്‍ത്ത് പ്രതിരോധം സൃഷ്ടിച്ച നാട്ടുകാര്‍ റോഡ് ഉപരോധിക്കുകയാണ്. വലിയ പ്രതിഷേധമാണ് മുണ്ടുകുഴിയില്‍ നാട്ടുകാരുടെ ഭാഗത്തു നിന്നുണ്ടായത്. കല്ലുമായെത്തിയ വാഹനം തുടര്‍ന്ന് തിരികെപ്പോകേണ്ടതായി വന്നു. കൂട്ട ആത്മഹത്യ നടത്തുമെന്ന് പറഞ്ഞ സമരക്കാര്‍ മണ്ണെണ്ണ ഉയര്‍ത്തി കാട്ടി പ്രതിഷേധിക്കുന്ന അവസ്ഥയുമുണ്ടായി. കോട്ടയം ജില്ലയില്‍ കെ റെയിലിനെതിരായ സമരം ശക്തമാകുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാരെ പൊലീസ് വലിച്ചിഴച്ചതായി ആരോപണമുണ്ട്. ഗോ ബാക്ക് വിളികളുയര്ത്തിയ പ്രതിഷേധക്കാരും പൊലീസും നേര്ക്ക നേരെ വന്ന സ്ഥിതിയുണ്ടായി. അനുനയ ശ്രമങ്ങള്‍ വിജയിക്കാതെ വന്നതോടെ പ്രതിഷേധം നീണ്ടുനിന്നാല്‍ അറസ്റ്റ് ചെയ്ത് മാറ്റേണ്ടി വരുമെന്ന് പൊലീസ് അറിയിച്ചു.
ജില്ലയില്‍ 16 പഞ്ചായത്തുകളിലൂടെയാണ് സില്‍വര്‍ ലൈന്‍ കടന്നുപോകുക. 14 വില്ലേജുകളെ പദ്ധതി ബാധിക്കും. വിവിധ രാഷട്രീയ പാര്‍ട്ടികള്‍ സംയുക്തമായാണ് പ്രതിഷേധം നടത്തിയത്. ജോസഫ് എം പുതുശ്ശേരി അടക്കമുള്ള യുഡിഎഫ് നേതാക്കള്‍ സ്ഥലത്തെത്തിയിരുന്നു. ബിജെപിയുടെ ശക്തമായ സാന്നിധ്യവും പ്രതിഷേധത്തിലുണ്ട്. ഈ മാസം 24ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പങ്കെടുക്കുന്ന സംരക്ഷണ ജാഥ ബിജെപി കോട്ടയം ജില്ലയില്‍ സംഘടിപ്പിക്കുന്നുണ്ട്.