കുറവിലങ്ങാട്: പ്രശസ്ത കാർഡിയോളജിസ്റ്റ് ഡോ.വി.എൽ. ജയപ്രകാശ് വയലിനിൽ നാദവിസ്മയങ്ങൾ തീർത്തു. കുറവിലങ്ങാട് ദേവമാതാ കോളേജിലെ മ്യൂസിക് അക്കാദമിയുടെ ഉദ്ഘാടനചടങ്ങിലാണ് ജയപ്രകാശ് തൻ്റെ കലാവിരുന്ന് അവതരിപ്പിച്ചത്.
എ. ആർ. റഹ്മാൻ, വിദ്യാസാഗർ, ഔസേപ്പച്ചൻ തുടങ്ങിയ അതുല്യസംഗീത പ്രതിഭകളുടെ നിത്യഹരിതഗാനങ്ങൾ അദ്ദേഹം വയലിനിൽ പുനരവതരിപ്പിച്ചു. സംഗീതം കേവലം ഒരു കല മാത്രമല്ല, മനുഷ്യജീവിതത്തിലെ സമസ്തമണ്ഡലങ്ങളെയും സ്വാധീനിക്കുന്ന ഒരു അമൂല്യ സിദ്ധിയാണെന്ന് ഡോ.ജയപ്രകാശ് അഭിപ്രായപ്പെട്ടു. അത് ഒരിക്കലും പഠനത്തിന് ഒരു തടസ്സമാകില്ല. വൈദ്യശാസ്ത്രത്തിൽ താൻ നേടിയ ഉന്നത ബിരുദങ്ങളെ ല്ലാം സംഗീതാഭ്യസനത്തിനൊപ്പമായിരുന്നു എന്ന് അദ്ദേഹം പ്രസ്താവിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോളേജ് മാനേജർ ആർച്ച് പ്രീസ്റ്റ് വെരി റവ. ഡോ. തോമസ് മേനാച്ചേരിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോ. സുനിൽ സി. മാത്യു, വൈസ് പ്രിൻസിപ്പൽ റവ ഫാ. ഡിനോയ് മാത്യു കവളമ്മാക്കൽ, കുമാരി റോസ്മെറിൻ ജോജോ തുടങ്ങിയവർ സംസാരിച്ചു. ഡോ. സിജി ചാക്കോ, ഡോ. സി.സിന്ധു സെബാസ്റ്റ്യൻ, ഡോ. റെന്നി എ. ജോർജ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.