ബംഗളൂരു: ദുലീപ് ട്രോഫി ഫൈനലില്‍ സൗത്ത് സോണിനെതിരെ സെൻട്രല്‍ സോണിന് കൂറ്റൻ ഒന്നാം ഇന്നിംഗ്സ് ലീഡ്. കരിയറിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത യാഷ് റാത്തോഡിന്റെ (194) തകർപ്പൻ പ്രകടനമാണ് സെൻട്രല്‍ സോണിന് 362 റണ്‍സിന്റെ മികച്ച ലീഡ് നേടിക്കൊടുത്തത്.മൂന്നാം ദിനം 137 റണ്‍സുമായി പുറത്താകാതെ നിന്ന റാത്തോഡ്, ഇരട്ട സെഞ്ച്വറിക്ക് ആറ് റണ്‍സ് അകലെ വെച്ചാണ് പുറത്തായത്.
സരണ്‍ഷ് ജെയിനുമായി ചേർന്ന് 176 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ റാത്തോഡ്, ഇടംകൈയ്യൻ സ്പിന്നർ അങ്കിത് ശർമ്മക്കെതിരെയാണ് ഏറ്റവും കൂടുതല്‍ ആധിപത്യം പുലർത്തിയത്. അങ്കിതിൻ്റെ പന്തുകളില്‍ നിന്ന് 84 പന്തില്‍ 76 റണ്‍സാണ് റാത്തോഡ് നേടിയത്. റാത്തോഡിന്റെ ബാറ്റിംഗ് മികവില്‍ സെൻട്രല്‍ സോണ്‍ 511 റണ്‍സ് എന്ന മികച്ച ടോട്ടല്‍ നേടി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സൗത്ത് സോണിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 149 റണ്‍സിനെക്കാള്‍ വളരെ ഉയർന്ന സ്കോറാണിത്. മൂന്നാം ദിനം കളി നിർത്തുമ്ബോള്‍ സൗത്ത് സോണ്‍ തങ്ങളുടെ രണ്ടാം ഇന്നിംഗ്സില്‍ 129 റണ്‍സിന് 2 എന്ന നിലയിലായിരുന്നെങ്കിലും, അവർ ഇപ്പോഴും 233 റണ്‍സ് പിന്നിലാണ്, ഇത് മത്സരത്തില്‍ സെൻട്രല്‍ സോണിന്റെ വ്യക്തമായ ആധിപത്യം സൂചിപ്പിക്കുന്നു.
ഈ ഫൈനലില്‍ റാത്തോഡിന്റെ പ്രകടനം വ്യക്തിപരമായി മാത്രമല്ല, ടീമിന് മത്സരത്തില്‍ നിയന്ത്രണം നേടുന്നതിനും നിർണായകമായിരുന്നു. കഴിഞ്ഞ രഞ്ജി ട്രോഫി സീസണില്‍ 960 റണ്‍സുമായി ടോപ് സ്കോറർ ആയിരുന്ന റാത്തോഡ്, ഈ ടൂർണമെന്റില്‍ സെഞ്ച്വറി നേടാൻ കഴിയാതിരുന്നതിന്റെ നിശ്ചയദാർഢ്യത്തോടെയാണ് ദുലീപ് ട്രോഫി ഫൈനലിനിറങ്ങിയത്.