വണ്ടൂർ വാഹനാപകടം: മൈമൂനയ്ക്ക് പിന്നാലെ ഭർത്താവും മരിച്ചു, മകൾ ഗുരുതരാവസ്ഥയിൽ

വണ്ടൂർ: കൂരാട് വരമ്പൻ കല്ലിൽ വണ്ടി ഇടിച്ച സംഭവത്തിൽ ഒരു നാട് മുഴുവൻ ദു:ഖത്തിൽ. മൈസൂരുൽ നിന്നു മടങ്ങുകയായിരുന്ന ഏഴംഗ കുടുംബത്തിലെ മൈമൂന (62) കഴിഞ്ഞ ദിവസം അപകടത്തിൽ മരിച്ചു. ഇന്നലെ രാവിലെയാണ് ഭർത്താവ് ചെല്ലക്കൊടി കരിമ്പന കുഞ്ഞിമുഹമ്മദ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ഇരട്ടക്കുട്ടികളായ മുഹമ്മദ് അസ്മൽ (12), മുഹമ്മദ് അർഷദ് (12), മരുമകൻ പാണ്ടിക്കാട് വള്ളുവങ്ങാട് തെക്കേതിൽ ഇസഹാക്ക് (41), ഇസാക്കിന്റെ മകൾ ഷിഫ മെഹറിൻ (7) എന്നിവർക്കും പരുക്കേറ്റു.ഇവരെല്ലാം ഇപ്പോൾ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുണ്ട്.

Advertisements

കുട്ടികളിൽ താഹിറ അതീവ ഗുരുതരാവസ്ഥയിലാണ്. കാർ ഓടിച്ചിരുന്നത് ഇസഹാക്കാണ്. അപകടസമയം ശക്തമായ മഴയുണ്ടായിരുന്നു. പാലം കഴിഞ്ഞ ഉടൻ എതിർവശത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നിലുള്ള ഉങ്ങ് മരത്തിൽ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനം പൂർണമായും തകർന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വലിയ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി. വണ്ടൂർ പോലീസ്, ട്രോമാ ടീമുകൾ ഉടൻ എത്തി രോഗികളെ ആംബുലൻസിൽ എത്തിച്ചു.മൈമൂനയുടെ സംസ്കാരം ഇന്നലെ മഞ്ഞപ്പെട്ടി ജുമാ മസ്ജിദിൽ നടന്നു. ഭർത്താവ് കുഞ്ഞിമുഹമ്മദിന്റെ മൃതദേഹം സമാനമായി മസ്ജിദിൽ കബറടക്കപ്പെട്ടു. കുഞ്ഞിമുഹമ്മദിന്റെ മക്കൾ സെലീന സീനത്ത്, സബ്ന, ഷഹ്ല, മുബഷിറ; മറ്റ് മരുമക്കൾ അലി, അൻവർ, മുജീബ്, സക്കീർ എന്നിവരാണ്.

Hot Topics

Related Articles