ലൗജിഹാദിലൂടെ കൊണ്ടു പോകുന്ന കത്തോലിക്കാ പെൺകുട്ടികളെ ഉപയോഗിക്കുന്നത് വേശ്യാവൃത്തിയ്ക്ക്; വേശ്യാവൃത്തിയ്ക്കു നിയോഗിക്കുന്നതിനു പിന്നിൽ ജിഹാദികൾ; കത്തോലിക്കരുടെ എണ്ണം ഇതിനാൽ കുറയുന്നു; വിവാദ പരാമർശവുമായി കോട്ടയം ഏറ്റുമാനൂരിൽ പി.സി ജോർജ് ;പി.സി ജോർജിന്റെ വിവാദ പ്രസംഗം കേൾക്കാം

ഏറ്റുമാനൂർ: ലൗ ജിഹാദിലൂടെ പോകുന്ന കത്തോലിക്ക പെൺകുട്ടികളെ ജിഹാദികൾ വേശ്യാവൃത്തിക്കു നിയോഗിക്കുകയാണെന്ന വിവാദ പരാമർശവുമായി മുൻ എം.എൽ.എ പി.സി ജോർജ്. ഞായറാഴ്ച അതിരമ്പുഴയിൽ നടന്ന കത്തോലിക്കാ കോൺഗ്രസ് പ്രവർത്തന ഉദ്ഘാടന യോഗത്തിലാണ് പി.സി ജോർജ് വിവാദമായ പരാമർശം നടത്തിയത്. അതിരമ്പുഴ പള്ളിയിൽ നിന്നും ബാങ്ക് മുഴങ്ങുന്നത് കേട്ടാൽ അത്ഭുതപ്പെടേണ്ട കാര്യമില്ലെന്നും അദ്ദേഹം ആഞ്ഞടിച്ചു.

Advertisements

ക്രൈസ്തവ സഭയുടെ പരിപാടിയിലായിരുന്നു പി.സി ജോർജിന്റെ വിവാദ പരാമർശങ്ങൾ. കേരളത്തിൽ കത്തോലിക്കർ എണ്ണം കുറഞ്ഞു കൊണ്ടിരിക്കുകയാണ്. അതുകൊണ്ടു ഈ വിഭാഗത്തിലുള്ളവർക്കു നാല് കുട്ടികളെങ്കിലും ഉണ്ടാക്കുന്നതിനു നിർദേശം സഭകൾ നൽകണം. ഇല്ലെങ്കിൽ കത്തോലിക്കർ സംസ്ഥാനത്ത് ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കത്തോലിക്കർ 25 ശതമാനം ഉണ്ടായിരുന്നപ്പോൾ കേരളത്തിൽ മുസ്ലിം 16 ശതമാനം ഉണ്ടായിരുന്നുള്ളൂ . ഇപ്പോൾ മുസലിം 32 ശതമാന ആയെന്നും പി.സി. ജോർജ് പറഞ്ഞു. തന്റെ ഇടവകയിൽ ഉൾപ്പെടെയുള്ള പള്ളികളിൽ നിന്നും നൂറോളം കത്തോലിക്കാ പെൺകുട്ടികളെ ലൗ ജിഹാദിലൂടെ മാറ്റിമറിച്ചു. ഇത്തരത്തിൽ പോകുന്ന പെൺകുട്ടികളെ അറേബ്യൻ രാജ്യത്തെ ജിഹാദികൾ വേശ്യാവൃത്തിക്കു നിയോഗിച്ചിരിക്കുകയാണെന്നുള്ള ഗുരുതരമായ ആരോപണവും അദ്ദേഹം ഉന്നയിച്ചു.

കേരളത്തിൽ നിന്നും തട്ടിക്കൊണ്ടു പോകുന്ന കത്തോലിക്കാ സ്ത്രീകളെ താലിബാനിസ്റ്റുകൾക്കു കിടക്ക പങ്കിടുന്ന സ്ത്രീയായി അവരെ മാറ്റി എന്നും പി.സി. ജോർജ് പറഞ്ഞു . ലൗ ജിഹാദിലൂടെ പോയ ഒരു പെൺകുട്ടി തന്നെ ഫോൺ ചെയ്തപ്പോഴാണ് ഇത്തരം ഞെട്ടിക്കുന്ന വിവരം അറിഞ്ഞതെന്നും പി.സി. ജോർജ് പറഞ്ഞു . അതുകൊണ്ട് കത്തോലിക്കാ കുടുംബത്തിലെ മാതാപിതാക്കൾ പെൺകുട്ടികളെ ശ്രദ്ധിക്കണമെന്നും പി.സി. ജോർജ് മുന്നറിയിപ്പു നൽകി. മുസ്ലിം മതസ്ഥരുടെ എണ്ണം കൂടുന്നതിനാൽ താമസ്സിക്കാതെ അതിരമ്പുഴ പള്ളിയിൽ നിന്നു ബാങ്ക് വിളി കേൾക്കുന്ന സ്ഥിതി ഉണ്ടാകുമെന്നും പി.സി ജോർജ് പറഞ്ഞു.

Hot Topics

Related Articles