രാത്രിയില്‍ വീട്ടിലെത്തിയ ശേഷം മുന്‍ വാതിലും അടുക്കള വാതിലും മറ്റൊരു താഴിട്ട് പൂട്ടും, താക്കോല്‍ തലയണക്കടിയില്‍ സൂക്ഷിക്കും; പൈകയില്‍ ഭാര്യയെ കുത്തിക്കൊന്ന ജോസഫ് സംശയരോഗി

കോട്ടയം: രാത്രിയില്‍ വീട്ടിലെത്തിയ ശേഷം മുന്‍ വാതിലും അടുക്കള വാതിലും മറ്റൊരു താഴിട്ട് പൂട്ടും, താക്കോല്‍ തലയണക്കടിയില്‍ സൂക്ഷിക്കും. ചെറിയൊരു അനക്കം കേട്ടാല്‍ പോലും വാതില്‍ തുറന്നു പുറത്തിറങ്ങി നോക്കും. പൊന്‍കുന്നം പൈകയില്‍ എലിക്കുളം മല്ലികശേരി കണ്ണമുണ്ടയില്‍ സിനിയെ (42)യെ കറക്കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയ ഭര്‍ത്താവ് ബിനോയ് ജോസഫി(48)ന്റെ രീതികള്‍ നാളുകളായി ഇതായിരുന്നുവെന്ന് പൊലീസ് പറയുന്നു.

Advertisements

എട്ട് ദിവസം മുന്‍പ് രാത്രി 11.45 ഓടെയായിരുന്നു സംഭവം. രാത്രിയില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് പ്രതി കിടപ്പുമുറിയില്‍ വച്ച് സിനിയുടെ കഴുത്തില്‍ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു.
കുട്ടികള്‍ മറ്റൊരു മുറിയില്‍ ഉറങ്ങികിടക്കവേ രാത്രി 11.30 ഓടെയായിരുന്നു സംഭവം. ബഹളം കേട്ട് കുട്ടികള്‍ എഴുന്നേറ്റു വന്നപ്പോഴാണ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന സിനിയെ കണ്ടത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇവര്‍ വിവരം നാട്ടുകാരെ അറിയിച്ചു. തുടര്‍ന്ന് സിനിയെ പാലാ മരിയന്‍ മെഡിസിറ്റി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് പാലാ പൊലീസ് ഇന്റിമേഷന്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് എത്തി ബിനോയിയെ പൊന്‍കുന്നം പോലീസ് കസ്റ്റഡിയില്‍ എടുത്തു. എട്ട് ദിവസത്തിന് ശേഷമാണ് സിനി ഇന്ന് മരണത്തിന് കീഴടങ്ങിയത്.

Hot Topics

Related Articles