ദേശീയ ചലച്ചിത്ര അവാർഡ് ഇന്ന് പ്രഖ്യാപിക്കും ; കോട്ടയത്തിന്റെ അഭിമാനമായി ജയരാജ്‌ ജൂറി ചെയർമാൻ ; മമ്മൂട്ടിയുടെ ഭ്രമയുഗം ഉൾപ്പെടെ ഉള്ള ചിത്രങ്ങൾ അവസാന റൗണ്ടിൽ 

കോട്ടയം: 72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി ചലച്ചിത്ര സംവിധായകൻ ജയരാജ്‌.  വ്യാഴാചയോടെ  അദ്ദേഹം ഉൾപ്പെടെ  11-അംഗ ജൂറി  വിവിധ  ഇന്ത്യൻ ഭാഷ ചിത്രങ്ങളുടെ അവാർഡ് നിർണയം പൂർത്തിയാക്കി.2024-ൽ  സെൻസർ ചെയ്ത  ചിത്രങ്ങളാണ് പരിഗണിച്ചിരിക്കുന്നത്.2012-യിലെ ദേശീയ ചലച്ചിത്ര അവാർഡ് ജൂറി അംഗമായി ജയരാജ്‌ പ്രവർത്തിച്ചിട്ടുണ്ട്.മുൻപ് കേരളത്തിൽ നിന്നും അടൂർ ഗോപാലകൃഷ്ണൻ, ഷാജി എൻ. കരുൺ, പ്രിയദർശൻ എന്നിവർ സെൻട്രൽ പാനൽ ജൂറി ചെയർമാൻമാരായി  പ്രവർത്തിച്ചിട്ടുണ്ട്. മലയാളത്തിൽ നിന്ന് കൂടുതൽ ചിത്രങ്ങൾക്ക് അവാർഡ് കിട്ടുമെന്ന പ്രതീക്ഷയിലാണ് സിനിമ ലോകം. ഇക്കുറി മലയാളത്തിൽ നിന്ന് ഭ്രമയുഗം, മഞ്ഞുമ്മേൽ ബോയ്സ്, കിഷ്കിന്ധ കാന്ധം എന്നിവയാണ് അവസാന റൗണ്ടിൽ എത്തിയിരിക്കുന്ന പ്രധാന ചിത്രങ്ങൾ.

Advertisements

Hot Topics

Related Articles