എറണാകുളം : അട്ടപ്പാടി മധു കൊലപാതകക്കേസ് വിചാരണ നിർത്തിവയ്ക്കണമെന്ന ആവിശ്യവുമായി മധുവിൻ്റെ അമ്മ ഹൈക്കോടതിയെ സമീപിയ്ക്കും.
സാക്ഷികൾ കൂറുമാറുന്നതാണ് വിചാര നിർത്തിവയ്ക്കണമെന്ന ആവശ്യത്തിനു കാരണം. എസ് പി യെ മാറ്റണമെന്നും ഹൈക്കോടതിയിൽ ആവശ്യപ്പെടും.
Advertisements
സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറേയും മാറ്റണമെന്ന് ആവശ്യമുണ്ട്.
ഈ ആവശ്യങ്ങൾ മണ്ണാർക്കാട് വിചാരണക്കോടതിയിൽ മധുവിൻ്റെ കുടുംബം ഉന്നയിച്ചിരുന്നു.
എന്നാൽ അതു പരിഗണിക്കാൻ അധികാരമില്ലെന്നു വിചാരണക്കോടതി വ്യക്തമാക്കിയിരുന്നു.തുടർന്നാണ് തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കാൻ അമ്മയും കുടുംബവും തീരുമാനിച്ചത്.
മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ട ആക്രമണത്തിലാണ് മാനസിക അസ്വാസ്ഥ്യമുള്ള ആദിവാസി യുവാവ് മധു കൊല്ലപ്പെട്ടത്.