പഠനം തുടരണമെങ്കിൽ നേരിട്ടെത്തണമെന്ന് യുക്രൈൻ സർവകലാശാലകൾ:ആശങ്കയിൽ ഇന്ത്യൻ വിദ്യാർഥികൾ

തൃശ്ശൂർ:പഠനം തുടരണമെങ്കിൽ നേരിട്ടെത്തണമെന്ന് യുക്രൈൻ സർവകലാശാലകൾ നൽകിയ അറിയിപ്പിനു മുന്നിൽ പകച്ച് ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികൾ. സെപ്റ്റംബറിലാണ് അടുത്ത അധ്യയന വർഷം ക്ലാസുകൾ തുടങ്ങുക. യുദ്ധഭൂമിയിൽനിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തി ഓൺലൈൻ ക്ലാസുകളെ ആശ്രയിച്ചു മുന്നോട്ടു പോയിരുന്ന വിദ്യാർഥികളെയാണ് ഇപ്പോഴത്തെ അറിയിപ്പ് ആശങ്കയിലാക്കിയത്. യുക്രൈനിലേക്ക് യാത്ര ചെയ്യാനുള്ള സാഹചര്യമായിട്ടില്ലെന്നും, കോളേജ് അധികൃതർ ഇക്കാര്യത്തിൽ അറിയിപ്പൊന്നും നൽകിയിട്ടില്ലെന്നുമാണ് ഇന്ത്യൻ എംബസിയിൽനിന്ന് വിദ്യാർഥികൾക്ക് ലഭിച്ച വിവരം.

Advertisements

വിഷയത്തിൽ പരിഹാരം വൈകിയാൽ വിദ്യാർഥികളുടെ ഒരുവർഷം നഷ്ടപ്പെടും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യുക്രൈനിൽനിന്ന് മടങ്ങിയെത്തിയ വിദ്യാർഥികൾക്ക് ഇന്ത്യയിലെ മെഡിക്കൽ സർവകലാശാലകളിൽ തുടർപഠനത്തിന്

സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർക്ക് നിവേദനം നൽകിയതായി ഓൾ കേരള യുക്രൈൻ മെഡിക്കൽ സ്റ്റുഡന്റ്സ് ആൻഡ് പേരന്റ്സ് അസോസിയേഷൻ പ്രസിഡന്റ് പി. സതീശൻ പറഞ്ഞു. യുദ്ധം തുടരുന്നതിനാൽ വിദ്യാർഥികൾക്ക് യുക്രൈനിലേക്ക് മടങ്ങാനാവില്ല. അതിനാൽ ഇന്ത്യയിൽതന്നെ പഠനത്തിന് സൗകര്യമൊരുക്കുകയാണ് ഏക പരിഹാരം.

Hot Topics

Related Articles