കടലക്കടയുടെ പിന്നിൽ നിന്ന് മദ്യപിച്ചു; ചോദ്യം ചെയ്തയാളെ ആക്രമിച്ചു പരിക്കേൽപ്പിച്ചു; അതിരമ്പുഴ സ്വദേശിയായ യുവാവ് ഏറ്റുമാനൂർ പൊലീസിന്റെ പിടിയിൽ

ഏറ്റുമാനൂർ: കടലക്കടയ്ക്കു പിന്നിൽ നിന്ന് മദ്യപിച്ചതിനെ ചോദ്യം ചെയ്തയാളെ ആക്രമിച്ചു വധിക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. അതിരമ്പുഴ പടിഞ്ഞാറ്റുംഭാഗം ഞൊങ്ങിണി കവല ഭാഗത്ത് താന്നിക്കൽ വീട്ടിൽ മധു മകൻ മനു (24) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം അതിരമ്പുഴ സെൻമേരിസ് പള്ളിയുടെ മൈതാനത്ത് പ്രവർത്തിച്ചുവന്നിരുന്ന കടല കടയുടെ പിന്നിൽ നിന്ന് മദ്യപിച്ചു.

Advertisements

ഇതിനെ ചോദ്യം ചെയ്ത കടല കച്ചവടം നടത്തിയിരുന്ന ഷിബുവിനെയാണ് ഇയാൾ ചില്ല് ഗ്ലാസ് ഉപയോഗിച്ച് തലയ്ക്ക് അടിച്ചത്. സംഭവത്തിനു ശേഷം പ്രതി ഒളിവിൽ പോവുകയും പോലീസ് കോതനല്ലൂർ ഉള്ള ഇയാളുടെ ഭാര്യ വീട്ടിൽ നിന്നും പിടികൂടുകയായിരുന്നു. ഇയാൾക്ക് മുൻപും ഏറ്റുമാനൂർ സ്റ്റേഷനിൽ വധശ്രമത്തിന് കേസുകൾ നിലവിലുണ്ട്. ഏറ്റുമാനൂർ സ്റ്റേഷൻ എസ്. ഐ പ്രശോഭ് കെ.കെ, എ. എസ്.ഐ പ്രദീപ്, സി.പി.ഓ മാരായ സജി പി.സി, പ്രവീൺ പി.നായർ, സെയ്ഫുദീൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.പ്രതിയെ ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Hot Topics

Related Articles