കണ്ണൂർ:തൊഴിലാളികളുടെ കുടിശിക 48 മണിക്കൂറിനകം നല്‍കണം
ഇല്ലെങ്കില്‍ എം.ഡിയെന്ന് പറയുന്ന തെണ്ടിയെ ഓഫിസിനകത്ത് കാലുകുത്താന്‍ വിടില്ലെന്ന് മുൻ എം.എൽ.എ ജയിംസ് മാത്യു .
രണ്ട് ലക്ഷം രൂപ ശമ്പളം വാങ്ങുന്നയാളാണ് ഹാന്‍വീവ് എം.ഡി
നാണമുണ്ടോ അയാള്‍ക്ക് ഇത് വാങ്ങാനെന്നും അദ്ദേഹം ചോദിച്ചു. കണ്ണൂർ ഹാന്‍വീവിനു മുന്നില്‍ സിഐടിയു നടത്തിയ സമരത്തിലാണ് ജെയിംസ് മാത്യുവിന്റെ വിവാദ പ്രസംഗം.
എംഡിയാണ് ജീവനക്കാരുടെ കുശിക നൽകാതെ ആ ഫയൽ പെൻഡിംഗായി വെച്ചിരിക്കുന്നത്. ഏത് വാക്ക് ഉപയോഗിച്ചാണ് പിന്നെ എംഡിയെ വിശേഷിപ്പിക്കേണ്ടത്. സമരം ചെയ്യുന്ന 25 പേരുടെ ശമ്പളമാണ് എംഡി ഒറ്റയ്ക്ക് വാങ്ങുന്നത്. നാണമുണ്ടോ അയാൾക്ക് അത് വാങ്ങാനെന്നും ഇത്രപണം വാങ്ങി അയാൾ എന്താണ് ഇവിടെ ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു. ജീവനക്കാരുടെ അഞ്ചോ ആറോ മാസത്തെ കുടിശിക പോലും നൽകാൻ കഴിഞ്ഞിട്ടില്ല. സ്ഥാപനം നോക്കാൻ അറിയില്ലെങ്കിൽ എം.ഡി രാജിവെച്ച് പുറത്ത് പോണമെന്നും ജെയിംസ് മാത്യു പറഞ്ഞു.
കേരള സംസ്ഥാന കൈത്തറി വികസന കോർപറേഷൻ ജീവനക്കാർ കെ എസ് എച്ച് ഐ ഡി സി (സിഐടിയു) നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായുള്ള പണിമുടക്കിന്റെ ഭാഗമായാണ് കണ്ണൂരിലും പ്രതിഷേധം സംഘടിപ്പിച്ചത്. പണിമുടക്കിയ ജീവനക്കാർ കണ്ണൂർ തില്ലേരി റോഡിലെ കോർപറേറ്റ് ആന്റ് റീജനൽ ഓഫീസിനു മുന്നിൽ നടത്തിയ കൂട്ട സത്യാഗ്രഹം സിഐടിയു സംസ്ഥാന സമിതി അംഗം അരക്കൻ ബാലൻ ഉദ്ഘാടനം ചെയ്തു.
ഹാന്‍വീവ് എം.ഡിയെ തെണ്ടിയെന്ന് വിളിച്ച് മുൻ എം.എൽ.എ
Advertisements