ഇന്ത്യ – ബംഗ്ലാദേശ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ; ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിംഗ് തിരഞ്ഞെടുത്തു ; ജയിച്ചാൽ ഇന്ത്യയ്ക്ക് പരമ്പര

മിര്‍പൂര്‍: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ ബംഗ്ലാദേശ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ബംഗ്ലാദേശ് നായകന്‍ ഷക്കീബ് അല്‍ ഹസന്‍ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്ത്യ ടീമില്‍ ഒരു മാറ്റമാണ് വരുത്തിയത്.ആദ്യ മത്സരത്തില്‍ ഗംഭീര പ്രകടനം നടത്തിയ കുല്‍ദീപ് യാദവിനെ പുറത്തിരുത്തിയപ്പോള്‍ ജയദേവ് ഉനദ്ഘട്ടിനെ പ്ലേയിങ് 11ലേക്കെത്തിച്ചു.

Advertisements

മൂന്ന് പേസര്‍മാരെയും രണ്ട് സ്പിന്നര്‍മാരെയും പരിഗണിച്ചാണ് ഇന്ത്യയിറങ്ങുന്നത്.ആദ്യ മത്സരത്തില്‍ 188 റണ്‍സിന് ജയിച്ച ഇന്ത്യ രണ്ടാം മത്സരത്തിലും ജയിച്ച്‌ പരമ്പര സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സീറ്റ് മോഹിക്കുന്ന ഇന്ത്യക്ക് ഇനിയുള്ള മത്സരങ്ങളെല്ലാം വളരെ നിര്‍ണ്ണായകമാകും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പരിക്കേറ്റ രോഹിത് ശര്‍മ രണ്ടാം ടെസ്റ്റിലും ടീമിലില്ല. കെ എല്‍ രാഹുലാവും രണ്ടാം ടെസ്റ്റിലും ഇന്ത്യയെ നയിക്കുക. ആദ്യ മത്സരത്തില്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും മികവ് കാട്ടാന്‍ സാധിച്ച ഇന്ത്യക്ക് രണ്ടാം മത്സരത്തിലും ഈ മികവ് ആവര്‍ത്തിക്കാനാവുമെന്ന പ്രതീക്ഷയിലാണ്.സ്പിന്നര്‍മാരാണ് ആദ്യ മത്സരത്തില്‍ ഇന്ത്യക്കായി കസറിയത്. അഞ്ച് വിക്കറ്റ് പ്രകടനം ഉള്‍പ്പെടെ എട്ട് വിക്കറ്റ് കീശയിലാക്കിയ കുല്‍ദീപ് യാദവിന്റെ പ്രകടനമാണ് എടുത്തു പറയേണ്ടത്.

എന്നാല്‍ രണ്ടാം ടെസ്റ്റില്‍ കുല്‍ദീപിനെ പുറത്തിരുത്തിയത് അപ്രതീക്ഷിത നീക്കം. അക്ഷര്‍ പട്ടേലും ആദ്യ മത്സരത്തില്‍ ഗംഭീര പ്രകടനം നടത്തി.ചേതേശ്വര്‍ പുജാര, ശ്രേയസ് അയ്യര്‍, ശുബ്മാന്‍ ഗില്‍ എന്നിവരെല്ലാം ബാറ്റിങ്ങില്‍ ഫോമിലാണ്. എന്നാല്‍ വിരാട് കോലിക്കും റിഷഭ് പന്തിനും കെ എല്‍ രാഹുലിനും വമ്ബന്‍ ഇന്നിങ്‌സ് കാഴ്ചവെക്കേണ്ടതായുണ്ട്. അതുകൊണ്ട് തന്നെ രണ്ടാം മത്സരത്തിലെ ഇവരുടെ പ്രകടനം നിര്‍ണ്ണായകമാണ്.

കെ എല്‍ രാഹുല്‍ ക്യാപ്റ്റനാണെങ്കിലും സമീപകാലത്തെ ബാറ്റിങ് പ്രകടനങ്ങളെല്ലാം മോശം. മൂന്ന് ഫോര്‍മാറ്റിലും വലിയൊരു ഇംപാക്‌ട് സൃഷ്ടിക്കാന്‍ രാഹുലിനാവുന്നില്ല. ഈ സാഹചര്യത്തില്‍ രണ്ടാം ടെസ്റ്റില്‍ സെഞ്ച്വറി പ്രകടനമെങ്കിലും രാഹുല്‍ കാഴ്ചവെക്കേണ്ടതായുണ്ട്.രണ്ട് മാറ്റങ്ങളാണ് ബംഗ്ലാദേശ് ടീമില്‍ വരുത്തിയത്. യാസിറിന് പകരം മൊമിനുല്‍ എത്തിയപ്പോള്‍ എബാദത്ത് പകരം ടസ്‌കിന്‍ അഹമ്മദും പ്ലേയിങ് 11ലെത്തി.
ഒടുവിൽ വിവരം ലഭിക്കുമ്പോൾ ബംഗ്ലാദേശ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 66 റൺസ് എടുത്തിട്ടുണ്ട്.

Hot Topics

Related Articles