ലോകകപ്പ് ആഹ്ലാദപ്രകടനത്തിനിടെ യുവാവിന് വെട്ടേറ്റ സംഭവം; മുഖ്യപ്രതി കീഴടങ്ങി

കണ്ണൂര്‍: ലോകകപ്പ് ഫുട്ബോള്‍ ഫൈനലിനു ശേഷം നടന്ന ആഹ്ലാദ പ്രകടനത്തിനിടെ കണ്ണൂരില്‍ യുവാവിനെ വെട്ടി പരുക്കേല്‍പ്പിച്ച സംഭവത്തിൽ മുഖ്യപ്രതി കീഴടങ്ങി. 

Advertisements

പള്ളിയാംമൂലയിലെ വിനോദ് കുമാര്‍(39) ആണ് കണ്ണൂര്‍ മജിസ്ട്രറ്റ് കോടതിയില്‍ കീഴടങ്ങിയത്.  പള്ളിയാംമൂലയിലാണ് ലോകകപ്പ് ഫൈനലിന് ശേഷമാണ്  സംഘര്‍ഷമുണ്ടായത്.  നാലുപേര്‍ക്കു വെട്ടേറ്റിരുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പള്ളിയാംമൂല സ്വദേശികളായ അനുരാഗ് (22), ആദര്‍ശ് (23), ഷാലോം ഹൗസില്‍ അലക്സ് ആന്റണി (24), നകുല്‍ എന്നിവര്‍ക്കാണു പരുക്കേറ്റത്. സംഭവത്തില്‍ ആറുപേരെ ടൗണ്‍ പൊലിസ് അറസ്റ്റു ചെയ്തിരുന്നു. പള്ളിയാംമൂലയിലെ ചാത്തോത്ത് ഹൗസില്‍ സി. സിനീഷ് (31), വിജയ നിവാസില്‍ വി. വിജയകുമാര്‍ (42), ചൊയ്യാന്‍ ഹൗസില്‍ സി. പ്രജോഷ് (36), കോട്ടായി ഹൗസില്‍ കെ. ഷൈജു (48), ചൊയ്യന്‍ ഹൗസില്‍ സി. പ്രശോഭ് (34), കല്ലക്കുടിയന്‍ ഹൗസില്‍ കെ. സജിന്‍ (36) എന്നിവരാണ് നേരത്തേ അറസ്റ്റിലായത്.

Hot Topics

Related Articles