അതിരമ്പുഴ തിരുനാൾ : പാലരുവി, മലബാർ, മംഗലാപുരം എക്സ്പ്രസ്സുകൾക്ക് ഏറ്റുമാനൂരിൽ താത്കാലിക സ്റ്റോപ്പ്‌ അനുവദിച്ച് റെയിൽവേ

കോട്ടയം : അതിരമ്പുഴ തിരുനാൾ പ്രമാണിച്ച് പാലരുവി, മലബാർ, മംഗലാപുരം എക്സ്പ്രസ്സുകൾക്ക് ഏറ്റുമാനൂരിൽ താത്കാലിക സ്റ്റോപ്പ്‌

Advertisements

പ്രധാന തിരുനാൾ ദിവസമായ ജനുവരി 24, 25 തീയതികളിലാണ് ട്രെയിനുകൾക്ക് ഒരു മിനിറ്റ് സ്റ്റോപ്പ്‌ അനുവദിച്ചിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജനുവരി 23 നും 24 നും തിരുനെൽവേലിയിൽ നിന്ന് പുറപ്പെട്ട് 24, 25 തീയതികളിൽ പുലർച്ചെ 07.18 ന് ഏറ്റുമാനൂരിൽ എത്തിച്ചേരുന്ന 16791 പാലക്കാട് പാലരുവി എക്സ്പ്രസ്സിനും, ജനുവരി 24, 25 തീയതികളിൽ പാലക്കാട് നിന്ന് പുറപ്പെട്ട് അന്നേ ദിവസം രാത്രി 07.50 ന് ഏറ്റുമാനൂർ എത്തുന്ന പാലരുവിയ്ക്കും സ്റ്റോപ്പ് നൽകിയിട്ടുണ്ട്.

ജനുവരി 19 ന് കൊടികയറിയ തിരുനാളിന് ഫെബ്രുവരി 1 ന് ഏട്ടാമിടത്തോടെയാണ് സമാപനം കുറിക്കുന്നത്.

അതിരമ്പുഴ തിരുനാളിനോട്‌ അനുബന്ധിച്ച് നടക്കുന്ന കരിമരുന്നുകലാപ്രകടനം കാണുവാൻ കേരളത്തിലെ നാനാഭാഗങ്ങളിൽ നിന്നും പതിനായിരക്കണക്കിനാളുകൾ എത്തിച്ചേരാറുണ്ട്. പ്രദക്ഷിണ ശേഷം രാത്രി വൈകിയുള്ള വെടിക്കെട്ടിന് നിരോധനമുള്ളതിനാൽ ഈ വർഷം ജനുവരി 25 നാണ് കരിമരുന്നു കാലപ്രകടനം. രാത്രിയിൽ തിരുനാളിന് എത്തിച്ചേരാനും മടങ്ങാനും സൗകര്യാർത്ഥമാണ് സ്റ്റോപ്പ്‌ അനുവദിച്ചിരിക്കുന്നത്.

ഈ ദിവസങ്ങളിൽ അതിരമ്പുഴയിൽ നിന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിലേയ്‌ക്കും ജില്ലാകേന്ദ്രത്തിലേയ്ക്കും കെ എസ് ആർ ടി സി പ്രത്യേക ബസ് സൗകര്യവും ഒരുക്കുന്നുണ്ട്.

ജനുവരി 24, 25 തീയതികളിൽ ഏറ്റുമാനൂർ ട്രെയിനുകളും നിർത്തുന്ന സമയവും :

എറണാകുളം ഭാഗത്തേയ്ക്ക്…


👉🏼16347 മംഗലാപുരം എക്സ്പ്രസ്സ്‌ പുലർച്ചെ 12:05 (00:05)

👉🏼16791 പാലക്കാട് പാലരുവി എക്സ്പ്രസ്സ്‌ രാവിലെ 07.18

👉🏼16629 മംഗലാപുരം മലബാർ എക്സ്പ്രസ്സ്‌ രാത്രി 10.30 (22:30)

കൊല്ലം ഭാഗത്തേയ്ക്ക്…


👉🏼16630 തിരുവനന്തപുരം മലബാർ എക്സ്പ്രസ്സ്‌ പുലർച്ചെ 04 18

👉🏼16792 തിരുനെൽവേലി പാലരുവി എക്സ്പ്രസ്സ്‌ രാത്രി 07 50 (19:50)

മലബാർ, പാലരുവി എക്സ്പ്രസ്സിന് ഏറ്റുമാനൂരിൽ സ്ഥിരം സ്റ്റോപ്പ്‌ അനുവദിക്കാനുള്ള ഇടപെടൽ എല്ലാ നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് ഏറ്റുമാനൂർ പാസഞ്ചർ അസോസിയേഷനെ പ്രതിനിധീകരിച്ച് അജാസ് വടക്കേടം, ശ്രീജിത്ത് കുമാർ എന്നിവർ അഭിപ്രായപ്പെട്ടു.

ജനുവരി 19 മുതൽ നിരവധി തീർത്ഥടകരാണ് അതിരമ്പുഴയിലേയ്ക്ക് പ്രവഹിക്കുന്നത്. കോവിഡിന് ശേഷം നിയന്ത്രണങ്ങളിൽ ഇളവുണ്ടായതിനാൽ ഈ വർഷം തിരക്ക് വർദ്ധിക്കുമെന്ന പ്രതീക്ഷയിലാണ്. തൊട്ടിയാട്ടവും മരണക്കിണറും ഉൾപ്പടെ തീർത്ഥാടകാരെ ലക്ഷ്യമാക്കി നിരവധി വിനോദങ്ങളും ഈ വർഷം പതിവിലും നേരത്തെ മൈതാനം കീഴടക്കിയിട്ടുണ്ട് .

Hot Topics

Related Articles