അബുദാബിയിൽ മിസൈൽ ആക്രമണം: ഷെൽട്ടറിലേയ്ക്ക് കയറാൻ ശ്രമിക്കുന്നതിനിടെ മിസൈൽ പതിച്ചു; പാക്കിസ്ഥാൻ സ്വദേശിയ്ക്ക് ദാരുണാന്ത്യം 

അബുദാബി: ഗള്‍ഫ് മേഖലയില്‍ തുടരുന്ന സംഘർഷത്തില്‍ അബുദാബിയില്‍ മിസൈല്‍ പ്രതിരോധത്തിനിടെയുണ്ടായ അവശിഷ്ടങ്ങള്‍ പതിച്ച്‌ പാകിസ്ഥാൻ സ്വദേശിയായ ഇസ്മായില്‍ ഖാൻ (47) കൊല്ലപ്പെട്ടതിന്‍റെ വേദനയിലാണ് പ്രവാസി സമൂഹം. മിസൈല്‍ ആക്രമണ മുന്നറിയിപ്പ് ലഭിച്ചപ്പോള്‍ ഷെല്‍ട്ടറിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെയാണ് ഇദ്ദേഹം കൊല്ലപ്പെട്ടത്.

Advertisements

മാർച്ച്‌ 17-നായിരുന്നു ഈ ദാരുണ സംഭവം. കഴിഞ്ഞ 12 വർഷമായി അബുദാബിയിലെ ഒരു കണ്‍സ്ട്രക്ഷൻ കമ്പനിയില്‍ ഇലക്‌ട്രിക്കല്‍ ഹെല്‍പ്പറായി ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം. അബുദാബിയിലെ ഒരു പുറംജോലി സ്ഥലത്ത് സുരക്ഷാ വേലികള്‍ പരിശോധിക്കുന്ന ഡ്യൂട്ടിയിലായിരുന്നു ഇസ്മായില്‍. മിസൈല്‍ ആക്രമണ മുന്നറിയിപ്പ് വന്നയുടനെ സഹപ്രവർത്തകർ കോണ്‍ക്രീറ്റ് ഷെല്‍ട്ടറിലേക്ക് ഓടിക്കയറി. എന്നാല്‍ ഷെല്‍ട്ടറില്‍ നിന്ന് വെറും 50 മീറ്റർ മാത്രം അകലെയായിരുന്ന ഇസ്മായിലിന് സുരക്ഷിത സ്ഥാനത്തെത്തുന്നതിന് മുൻപേ മിസൈല്‍ അവശിഷ്ടങ്ങള്‍ ശരീരത്തില്‍ പതിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച്‌ തന്നെ അദ്ദേഹം മരണപ്പെട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാകിസ്ഥാനിലെ ഖൈബർ പഖ്തൂണ്‍ഖ്വ സ്വദേശിയായ ഇസ്മായില്‍ തന്‍റെ മൂത്ത മകൻ സുബൈറിനൊപ്പമാണ് ഇതേ കമ്പനിയില്‍ ജോലി ചെയ്തിരുന്നത്. മകനെ ഒരു ഡ്രൈവിംഗ് ലൈസൻസ് എടുപ്പിക്കാനും മികച്ച ഭാവി നല്‍കാനുമുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം. തന്റെ ഏക പേരക്കുട്ടിയുമായി ദിവസവും വീഡിയോ കോളില്‍ സംസാരിക്കുമായിരുന്ന ഇസ്മായിലിന്റെ വേർപാട് കുടുംബത്തിന് താങ്ങാനാവുന്നതിലും അധികമാണ്. അപകടം നടന്നയുടനെ മിനിറ്റുകള്‍ക്കകം പൊലീസും ആംബുലൻസും സ്ഥലത്തെത്തി. മാർച്ച്‌ 19-ന് മകൻ സുബൈർ തന്നെ പിതാവിന്റെ മൃതദേഹം നാട്ടിലെത്തിച്ച്‌ സംസ്കാരം നടത്തി. ജീവനക്കാരുടെ മാനസികാഘാതം കുറയ്ക്കുന്നതിനായി അബുദാബി ഭരണകൂടത്തിന്റെ പ്രതിനിധികള്‍ നേരിട്ടെത്തി സഹപ്രവർത്തകർക്ക് കൗണ്‍സിലിംഗും പിന്തുണയും നല്‍കി.

Hot Topics

Related Articles