ആലപ്പുഴയില്‍ സ്കൂട്ടറില്‍ സഞ്ചരിച്ച യുവതിയെ പിന്തുടര്‍ന്ന് ഇടിച്ചു വീഴ്ത്തി;  ആഭരണങ്ങള്‍ കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

ഹരിപ്പാട്: സ്‌കൂട്ടറില്‍ സഞ്ചരിച്ച യുവതിയെ പിടികൂടി ആഭരണങ്ങള്‍ കവർന്ന ദമ്ബതികള്‍ പിടികൂടി. കരുവാറ്റ കൊച്ചു കടത്തശ്ശേരില്‍ പ്രജിത്ത് (37), ഭാര്യ രാജി പിടിയിലായി.മെയ് 25ന് രാത്രി 7.30ന് മുട്ടം എൻ.ടി.പി.സി. റോഡിലായിരുന്നു സംഭവം. സ്വകാര്യ സ്ഥാപനത്തിലെ ജോലികഴിഞ്ഞ് സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുകയായിരുന്ന യുവതിയുടെ ആഭരണങ്ങളാണ് കവർന്നത്. ഹരിപ്പാട് തുണിക്കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി യുവതി നങ്ങിയാർകുളങ്ങര കവല ജംഗ്ഷനില്‍ എത്തിയപ്പോള്‍ പ്രതികള്‍ യുവതിയെ പിന്തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്ത് വച്ച്‌ വാഹനം ഇടിച്ചിട്ടു. രക്ഷിക്കാനെന്ന വ്യാജേനെ പ്രതികള്‍ യുവതിയെ പിടിച്ച്‌ എണീപ്പിക്കുകയും മാല പൊട്ടിക്കാൻ ശ്രമിക്കുകയും ചെയ്തു. 

Advertisements

യുവതി റെയിൻകോട്ട് ഇട്ടിരുന്നതിനാല്‍ ശ്രമം പരാജയപ്പെട്ടു. തള്ളിയിട്ട പാദസരം പൊട്ടിച്ചെടുക്കുകയും ബിരുദം ഓടാൻ ശ്രമിക്കുകയും ചെയ്തപ്പോള്‍ വീണ്ടും തള്ളിയിട്ട് കൈചെയിൻ, മോതിരം എന്നിവ കവരുകയും ചെയ്തു. കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പ്രതികള്‍ ചെളിയില്‍ വലിച്ചെറിഞ്ഞു. പെണ്‍കുട്ടി വീട്ടിലെത്തി വിവരം പറയുകയായിരുന്നു. യുവതിയെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം കരിയിലക്കുളങ്ങര പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു.  പോലീസ് നടത്തിയ പരിശോധനയില്‍ സ്വർണാഭരണത്തിൻ്റെ കുറച്ച്‌ ഭാഗങ്ങള്‍ സംഭവം പ്രദേശത്ത് നടന്ന രണ്ട് സ്ഥലങ്ങളില്‍ നിന്ന് കണ്ടെത്തി. പുരുഷ വേഷത്തില്‍ വന്ന് വാഹനത്തിന് പുറകിലിരുന്ന സ്ത്രീ കൃത്യം നടത്തിയ ശേഷം കിലോമീറ്ററുകള്‍ സഞ്ചരിച്ച ശേഷം ആളില്ലാത്ത സ്ഥലത്ത് എത്തി സ്ത്രീവേഷം ധരിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Hot Topics

Related Articles