നിർത്തിയിട്ട സ്വകാര്യ ബസിന്റെ ഷട്ടറുകൾ താത്തിട്ട ശേഷം സ്‌കൂൾ വിദ്യാർത്ഥിനിയായ പെൺകുട്ടിയെ പീഡിപ്പിച്ചു; പാലായിൽ സ്വകാര്യ ബസ് കണ്ടക്ടറെയും ജീവനക്കാരെയും പൊലീസ് പിടികൂടി; പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അകത്തായത് സംക്രാന്തി സ്വദേശിയായ കണ്ടക്ടർ

പാലായിൽ നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
പ്രത്യേക ലേഖകൻ

Advertisements

പാലാ: കൊട്ടാരമറ്റം ബസ് സ്റ്റാൻഡിനുള്ളിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിനുള്ളിൽ സ്‌കൂൾ വിദ്യാർത്ഥിനിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ സ്വകാര്യ ബസ് കണ്ടക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. ട്രിപ്പ് മുടക്കി കണ്ടക്ടർക്ക് പെൺകുട്ടിയെ പീഡിപ്പിക്കാൻ ഒത്താശ ചെയ്ത ജീവനക്കാരനെയും പൊലീസ് പിടികൂടി. പ്രണയം നടിച്ച് പാലാ നഗരത്തിലെ പ്രമുഖ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ബസ് കണ്ടക്ടർ സംക്രാന്തി തുണ്ടിപ്പറമ്പിൽ അഫ്‌സലിനെ(31)യാണ് പാലാ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.പി തോംസൺ അറസ്റ്റ് ചെയ്തത്.

എബി

നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രതിയുടെ ബസ്സിലെ സ്ഥിരം യാത്രക്കാരിയായിരുന്നു വിദ്യാർഥിനി. താൻ വിവാഹിതനാണ് എന്ന കാര്യം മറച്ചു വച്ച പ്രതി പ്രണയം നടിച്ച് വിദ്യാർത്ഥിനിയെ വശീകരിക്കുക യായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ സ്‌കൂൾ കഴിഞ്ഞ് വിദ്യാർഥിനി പ്രതിയുടെ ആവശ്യപ്രകാരം കൊട്ടാരമറ്റം ബസ്റ്റാൻഡിൽ എത്തി. ഉച്ചയോടുകൂടി തനിക്ക് പനി ആണ് എന്ന് പറഞ്ഞ് പ്രതി തന്റെ സുഹൃത്തായ മറ്റൊരു കണ്ടക്ടറെ വിളിച്ചുവരുത്തി. .

പിന്നീട് പ്രതിയുടെ സുഹൃത്തുക്കളായ കണ്ടക്ടറും ഡ്രൈവറും ഉച്ചയ്ക്ക് ഒന്നരക്കുള്ള ട്രിപ്പ് ആളില്ല എന്ന കാരണത്താൽ മുടക്കി. പെൺകുട്ടിയെ ബസിനുള്ളിൽ കയറ്റിയതിനുശേഷം കണ്ടക്ടറും ഡ്രൈവറും പ്രതിക്ക് ഒത്താശചെയ്ത ശേഷം ഷട്ടർ താഴ്ത്തി പുറത്തുപോവുകയായിരുന്നു. തുടർന്ന് പാലാ ഡിവൈ.എസ്.പി ഷാജു ജോസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നു പാലാ എസ്.എച്ച്.ഒ ഇൻസ്‌പെക്ടർ കെപി തോംസന്റെ നേതൃത്വത്തിലുള്ള പാലാ പൊലീസ് ബസിനുള്ളിൽ നിന്നും കുട്ടിയെയും പ്രതിയേയും കണ്ടെത്തുകയായിരുന്നു.

തുടർന്ന് ഒത്താശ ചെയ്തു കൊടുത്ത കട്ടപ്പന സ്വദേശിയായ ഡ്രൈവർ എബിനെയും സ്റ്റാൻഡിനുള്ളിൽനിന്നും പിടികൂടി. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ പിടികൂടിയതറിഞ്ഞ കണ്ടക്ടർ സ്ഥലത്തുനിന്നും ഓടിരക്ഷപ്പെട്ടു. കുട്ടിയുടെ മൊഴി പ്രകാരം കേസെടുത്ത പൊലീസ് കുട്ടിയെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കി. തുടർന്ന് അഫ്‌സലിന്റെയും എബിന്റെയും അറസ്റ്റ് രേഖപ്പെടുത്തി. കുട്ടിയെ പൊലീസ് കൗൺസിലിന് കൗൺസിലിംഗിന് വിധേയമാക്കി. എസ് ഐ അഭിലാഷ് എംഡി, എഎസ്‌ഐമാരായ ബിജു കെ തോമസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷെറിൻ സ്റ്റീഫൻ, ബീനാമ്മ, സിവിൽ പൊലീസ് ഓഫിസർമാരായ രഞ്ജിത്ത്, ലക്ഷ്മി, രമ്യ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കും.

Hot Topics

Related Articles