ബാറില്‍ വ്യാജമദ്യം; സെന്‍ട്രല്‍ റസിഡന്‍സി ബാര്‍ അധികൃതര്‍ പൂട്ടിച്ചു

തൃശൂര്‍: ബാറിൽ നിന്നും വ്യാജ മദ്യം കണ്ടെത്തിയതിനെ തുടർന്ന് തളിക്കുളം പുത്തൻതോടിലുള്ള സെൻട്രൽ റസിഡൻസി ബാർ അധികൃതർ പൂട്ടിച്ചു. ബാറിൽ നിന്നും ഏഴര ലിറ്റർ വ്യാജ മദ്യവും ബാർ ഉടമയുടെ വീട്ടുപരിസരത്ത് നിർത്തിയിട്ടിരുന്ന വാഹനത്തിൽ നിന്നുമായി 213 ലിറ്റർ വ്യാജ മദ്യവും 20 ലിറ്റർ സ്പിരിറ്റും 15 ലിറ്റർ ചാരായവും 5 ലിറ്റർ കരാമലും എക്സൈസ് കണ്ടെടുത്തു.

Advertisements

രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് ഇൻ്റലിജൻസ് വിഭാഗവും വാടാനപ്പള്ളി റേഞ്ചും, സർക്കിൾ പാർട്ടിയും നടത്തിയ പരിശോധനയിലാണ് വ്യാജ മദ്യം പിടിച്ചെടുത്തത്. ബാറിനുള്ളിൽ സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന ഏഴര ലിറ്റർ മദ്യമാണ് ആദ്യം പിടികൂടിയത്. തുടർന്ന് ബാർ മാനേജരെ ചോദ്യം ചെയ്‌തതിൽ നിന്നുമാണ് ബാർ ഉടമയുടെ വീടിന് സമീപം സ്വകാര്യ വ്യക്തിയുടെ വീട്ടുപറമ്പിൽ നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിൽ നിന്നും വ്യാജ മദ്യവും സ്‌പിരിറ്റും പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ബാർ മാനേജർ നാട്ടിക സ്വദേശി അക്കരക്കാരൻ വീട്ടിൽ ഹാരിസാബുവിനെ അറസ്റ്റ് ചെയ്‌തു. ബാറുടമ വലപ്പാട് സ്വദേശി പണിക്കാട്ടിവീട്ടിൽ കൃഷ്‌ണരാജിനെതിരെ എക്സൈസ് കേസെടുത്തിട്ടുണ്ട്. കൃഷ്‌ണരാജ് ഒളിവിലാണെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രതിയെ കോടതിയിൽ ഹാജരാക്കി. എക്‌സൈസ് ഇൻ്റലിജൻസ് ഇൻസ്‌പെക്ടർ മനോജ്‌കുമാർ, വാടാനപ്പിള്ളി എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ.പി.സുജിത്ത്, എക്സൈസ് ഇൻസ്‌പെക്ടർ എസ്.എസ്.സച്ചിൻ, പ്രിവൻ്റീവ് ഓഫീസർമാരായ എ.ബി.സുനിൽ, ടി.ആർ.സുനിൽ, ടി.എസ്.സുരേഷ് കുമാർ, പി.ആർ.സുനിൽ കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ് ഇ.പോൽ, ജെയ്‌സൺ, നിത്യ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Hot Topics

Related Articles