കോളേജ് ബസ് ഹോട്ടലിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു

തൃശ്ശൂർ :വടക്കാഞ്ചേരി കുണ്ടന്നൂർ ചുങ്കത്ത് നിയന്ത്രണം വിട്ട കോളേജ് ബസ് ഹോട്ടലിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ പരിക്കേറ്റവരിൽ ഒരാൾ മരിച്ചു. ഹോട്ടൽ ജീവനക്കാരി മങ്ങാട് അണ്ടേംകുന്ന് കോളനിയിൽ ശിവരാമന്റെ ഭാര്യ സരളയാണ് (45) മരിച്ചത്.വടക്കാഞ്ചേരി കുന്നംകുളം സംസ്ഥാനപാതയിൽ കുണ്ടന്നൂർ ചുങ്കത്തിന് സമീപം ഇന്ന് രാവിലെ 9:30 യോടെയാണ് അപകടം. മലബാർ എൻജിനീയറിങ് കോളേജിന്റെ ബസ്സാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥികളെയും ഹോട്ടൽ ജീവനക്കാരെയും വടക്കാഞ്ചേരിയിൽ നിന്നും എരുമപെട്ടിയിൽ നിന്നും എത്തിയ ആംബുലൻസ് പ്രവർത്തകർ ചേർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജെസ്ലിൻ (20), കൃഷ്ണ (19), അമൽ (20), ദിവ്യ (35), ജ്യുണ (26). എന്നിവരെ ഓട്ടുപാറ ജില്ലാശുപത്രിയിൽ എത്തിച്ചു. കാലിന് ഗുരുതര പരിക്കുള്ള അമൽ (20) എന്നിവർ മെഡിക്കൽ കോളേജിലും ബസ് ഡ്രൈവർ അരിമ്പൂർ വീട്ടിൽ പോൾ (63), ബസിൽ ചെയ്തിരുന്ന കൂട്ടത്തറ വീട്ടിൽ ആര്യ (25), പാലിയേക്കര അലീന (25), ചിറക്കൽ പറമ്പിൽ വീട്ടിൽ ഷിഫിയാസ് (19), തേക്കാനത്ത് ജിഷ (38), കല്ലിടത്തിൽ വീട്ടിൽ തങ്കപ്പൻ (56) എന്നിവർ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലും ചികിത്സയിലുള്ളത്.വാഹനം ഓടിക്കുന്നതിനിടയിൽ ഡ്രൈവർക്ക് തല ചുറ്റൽ വന്നതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.

Advertisements

Hot Topics

Related Articles