ലോകകപ്പ് ഫൈനൽ മത്സരം കാണുന്നതിനിടെ ടി.വി ഓഫാക്കി : പ്രകോപിതനായ പിതാവ് മകനെ മൊബൈൽ ചാർജറിന്റെ കേബിൾ ഉപയോഗിച്ച് കൊലപ്പെടുത്തി

ഉത്തർപ്രദേശ്: ലോകകപ്പ് ഫൈനൽ മത്സരം കാണുന്നതിനിടെ ടി.വി ഓഫാക്കി. പ്രകോപിതനായ പിതാവ് മകനെ മൊബൈൽ ചാർജറിന്റെ കേബിൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. ദീപക് നിഷാദ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് ഗണേഷ് പ്രസാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ മദ്യലഹരിയിൽ ആയിരുന്നു.

Advertisements

പ്രതിയായ ഗണേഷ് പ്രസാദ് മത്സരം ടി.വിയിൽ ലോകകപ്പ് ഫൈനൽ കണ്ടു കൊണ്ടിരിക്കുകയായിരുന്നു. എന്നാൽ അത്താഴം തയ്യാറാക്കിയ ശേഷം മത്സരം കണ്ടാൽ മതിയെന്ന് മകനായ ദീപക് നിഷാദ് ആവശ്യപ്പെട്ടു. എന്നാൽ മത്സരം കാണുന്നതിൽ മുഴുകിയിരിക്കുകയായിരുന്ന പിതാവ് ഇക്കാര്യം ശ്രദ്ധിച്ചതേയില്ല. ഇതിൽ പ്രകോപിതനായ ദീപക് ടിവി ഓഫ് ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിനെത്തുടർന്ന് പിതാവും മകനും തമ്മിൽ വാക്കു തർക്കമുണ്ടാകുകയും പിന്നീട് ഇത് കയ്യേറ്റത്തിലേക്കും നയിച്ചു. 

കൊലപാതകത്തിന് ശേഷം ഇയാൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടെങ്കിലും പിന്നീട് കാൺപൂർ പൊലീസ് പിടികൂടുകയായിരുന്നു. അച്ഛനും മകനും പലപ്പോഴും മദ്യപിച്ച് വഴക്കിടാറുണ്ടെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞയാഴ്ച ദീപക് മർദിച്ചപ്പോൾ അമ്മ വീടുവിട്ടിറങ്ങിയതാണ്.

Man Murders Son Turns off TV During World Cup

Hot Topics

Related Articles