അഞ്ഞൂറ് രൂപയുടെ ചില്ലറയ്ക്കായി ലോട്ടറിയെടുത്തു; ടിക്കറ്റ് എടുത്തത് ഞായറാഴ്ച രാവിലെ പത്തു മണിയ്ക്ക്; കോട്ടയം കുടയംപടിയിലെ കൊച്ചു വീട്ടിലേയ്ക്ക് പന്ത്രണ്ടു കോടിയെത്തുന്നതിന്റെ ആവേശത്തിൽ സദനും കുടുംബവും; വീഡിയോ കാണാം

കുടയംപടിയിൽ നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
പ്രത്യേക ലേഖകൻ

Advertisements

കോട്ടയം: അഞ്ഞുറു രൂപയുടെ ചില്ലറയ്ക്കായി എടുത്ത ലോട്ടറി ടിക്കറ്റ് ഭാഗ്യം സമ്മാനിച്ചതിന്റെ ആവേശത്തിലാണ് സദനും കുടുംബവും. വല്ലപ്പോഴും ലോട്ടറി എടുക്കുന്ന ശീലം മാത്രമാണ് സദനുണ്ടായിരുന്നത്. ഞായറാഴ്ച രാവിലെ പത്തു മണിയോടെ പതിവ് പോലെ വീട്ടിൽ നിന്നും കുടയംപടി കവലയിലേയ്ക്ക് ഇറങ്ങിയതായിരുന്നു സദൻ. ഈ സമയത്താണ് ലോട്ടറി ഏജന്റായ സെൽവൻ ഇതുവഴി എത്തിയത്. കയ്യിലുണ്ടായിരുന്ന അഞ്ഞൂറ് രൂപയ്ക്ക് ചില്ലറ ആവശ്യമുണ്ടായിരുന്ന സദൻ സെൽവന് പണം നൽകിയ ശേഷം ടിക്കറ്റ് എടുക്കുകയായിരുന്നു. ഇറച്ചി വാങ്ങുന്നതിനായി പോയ സമയത്താണ് കയ്യിലുണ്ടായിരുന്ന അഞ്ഞൂറു രൂപ നൽകി ടിക്കറ്റ് വാങ്ങിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ സമയം സെൽവന്റെ കയ്യിൽ രണ്ടി ടിക്കറ്റ് മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. ഇതിൽ ഒരു ടിക്കറ്റാണ് സദൻ എടുത്തത്. ഈ ടിക്കറ്റിനാണ് ഇപ്പോൾ സമ്മാനം അടിച്ചതും. കുടയംപടിയിലെ കൊച്ചു വീട്ടിലാണ് സദൻ താമസിക്കുന്നത്. ഭാര്യ രാജമ്മയും, മക്കളായ സനീഷ് സദനും , സഞ്ജയ് സദനും.

കോട്ടയം നഗരത്തിലെ ശ്രീകൃഷ്ണ ഏജൻസിയാണ് ഹോൾ സെയിലായി ടിക്കറ്റ് വിറ്റത്. ഇവിടെ നിന്നും ബിൻസി ഏജൻസിയാണ് ടിക്കറ്റ് എടുത്തത്. ഈ ടിക്കറ്റ് അയ്മനം സ്വദേശിയായ പുരുഷോത്തമൻ വിൽക്കുന്നതിനായി വാങ്ങുകയായിരുന്നു. ഈ ടിക്കറ്റുകളുടെ ഒരു ബണ്ടിൽ, സെൽവന് വിൽപ്പനയ്ക്കായി പുരുഷോത്തമൻ നൽകുകയായിരുന്നു. ഈ ടിക്കറ്റിൽ ഒന്നാണ് രാവിലെ പത്തു മണിയോടെ സദൻ വാങ്ങിയത്.

സദനൊപ്പം ടിക്കറ്റ് വാങ്ങിയ അഞ്ചോളം പേർക്ക് കുടയംപടിയിൽ സമാശ്വാസ സമ്മാനം അടിച്ചിട്ടുണ്ട്. ലോട്ടറി ടിക്കറ്റ് ബാങ്ക് അധികൃതർക്ക് കൈമാറുമെന്നാണ് സൂചന. ലോട്ടറി അടിച്ച പണം ലഭിക്കുമ്പോൾ വീടിന്റെ അറ്റകുറ്റപണികൾ നടത്തണമെന്നാണ് സദന്റെ ആഗ്രഹം. മക്കളുമായി ചർച്ച ചെയ്ത ശേഷം തീരുമാനമെടുക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്.

Hot Topics

Related Articles