തിരുവല്ല വേങ്ങലിൽ കഞ്ചാവ് സംഘങ്ങൾ ഏറ്റുമുട്ടി : മൂന്ന് പേർക്ക് പരിക്ക് ; അഞ്ചു പേർ പിടിയിൽ

തിരുവല്ല : തിരുവല്ലയിലെ വേങ്ങൽ മുണ്ടപ്പള്ളിയിൽ കഞ്ചാവ് വിൽപ്പന സംബന്ധിച്ചുണ്ടായ വാക്കേറ്റത്തെ തുടർന്ന് ഗുണ്ടാസംഘങ്ങൾ മാരകായുധങ്ങളുമായി പരസ്പരം ഏറ്റുമുട്ടി. മൂന്ന് പേർക്ക് പരിക്കേറ്റു. സംഭവത്തിൽ കാപ്പാ കേസ് പ്രതിയടക്കം അഞ്ചു പേർ തിരുവല്ല പോലീസിന്റെ പിടിയിലായി. കാപ്പാ കേസ് പ്രതിയായ ആലംതുരുത്തി വാമനപുരം കന്യാക്കോൺ തുണ്ടിയിൽ വീട്ടിൽ അലക്സ് എം ജോർജ് (22 ), ഇയാളുടെ സംഘത്തിൽ ഉൾപ്പെടുന്ന ആലംതുരുത്തി തിരുവാമനപുരം കൊട്ടാരം ചിറയിൽ വീട്ടിൽ ജോൺസൺ (20) എതിർ സംഘത്തിലെ പെരുംതുരുത്തി നെടുംപറമ്പിൽ വീട്ടിൽ ഷിബു തോമസ് (28), പെരുംതുരുത്തി കൊല്ലുകടവ് വടക്കേൽ വീട്ടിൽ സച്ചിൻ (26), പെരുംതുരുത്തി തെങ്ങനാംകുളം വീട്ടിൽ വിഷ്ണു കുമാർ (29) എന്നിവരാണ് അറസ്റ്റിലായത് .

Advertisements

മുണ്ടപ്പള്ളി കോളനിക്ക് സമീപം ശനിയാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. ഗുണ്ടാ സംഘാംഗങ്ങളായ ഷിബു , സച്ചിൻ എന്നിവർക്കാണ് വെട്ടേറ്റത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എതിർ സംഘത്തിലെ ജോൺസണ് ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് തലയ്ക്ക് അടിയേറ്റു. കഞ്ചാവ് വിൽപ്പന സംബന്ധിച്ച് അലക്സിന്റെയും ഷിബുവിന്റെയും സംഘങ്ങൾ തമ്മിൽ കാലങ്ങളായി നീണ്ടുനിന്നിരുന്ന തർക്കമാണ് പരസ്പരമുള്ള ഏറ്റുമുട്ടലിൽ കലാശിച്ചത്. വൈകിട്ട് ആറരയോടെ മുണ്ടപ്പള്ളി കോളനിക്ക് സമീപം വെച്ച് കഞ്ചാവ് വില്പന സംബന്ധിച്ച് ഇരു സംഘങ്ങളും വാക്കേറ്റം ഉണ്ടായി.

തുടർന്ന് വടിവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങൾ ഉപയോഗിച്ച് സംഘം പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. സംഭവം കണ്ട നാട്ടുകാർ പോലീസിൽ വിവരമറിയിച്ചു. തുടർന്ന് സ്ഥലത്ത് എത്തിയ സിഐ ബി കെ സുനിൽ കൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം 5 പേരെയും പിടികൂടുകയായിരുന്നു.

പരിക്കേറ്റ മൂവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. പിടിയിലായ പ്രതികൾ അഞ്ചുപേരും വധശ്രമം ഉൾപ്പെടെയുള്ള നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. എസ്ഐ മാരായ പി കെ കവിരാജ്, ഹുമയൂൺ, എ.എസ്.ഐ അജി, സി.പി.ഒ മാരായ ഷാനവാസ്, ജയകുമാർ, മാത്യു എന്നിവടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Hot Topics

Related Articles