ആശുപത്രിയിൽ എത്തിച്ചപ്പോൾ പ്രതി ശാന്തൻ ;ബന്ധു അടുത്ത് വന്നതോടെ അക്രമസക്തനായി;തുടർന്ന് ആക്രമണം : പോലീസ് വിശദീകരണം ഇങ്ങന

കൊട്ടാരക്കര :ഡോക്ടറെ ആക്രമിച്ച് കുത്തി കൊന്ന കേസിലെ പ്രതിയായ എസ്. സന്ദീപിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ അക്രമാസക്തനല്ലായിരുന്നുവെന്ന് പൊലീസ് വൃത്തങ്ങൾ.അതുകൊണ്ടുതന്നെ ഇയാളെ വിലങ്ങ് ധരിപ്പിച്ചിരുന്നില്ല.

Advertisements

സന്ദീപ് ശാന്തനായി ഡോ. വന്ദന ദാസിന്റെ മുന്നിൽ ഇരിക്കുകയായിരുന്നു. ഇതോടെ ഡ്രസിങ് മുറിയിൽനിന്ന് പൊലീസുകാർ പുറത്തിറങ്ങി. അടിപിടിക്കേസിൽ പ്രതിയായല്ല, പരുക്കേറ്റയാൾ എന്ന നിലയിലാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും പൊലീസ് വൃത്തങ്ങൾ പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ സന്ദീപിന്റെ ബന്ധു ബിനു അടുത്തെത്തിയതോടെ സന്ദീപ് അക്രമാസക്തനാകുകയായിരുന്നു. ആദ്യം ബന്ധുവിനു നേരെയാണ് ആക്രമണശ്രമം ഉണ്ടായത്. ബന്ധുവിനെ ചവിട്ടിവീഴ്ത്തി. തുടർന്ന് ഡോക്ടർക്കുനേരെയും മറ്റുള്ളവർക്കുനേരെയും ആക്രമണം നടത്തുകയായിരുന്നു. ആശുപത്രിയിലെ സർജിക്കൽ ഉപകരണങ്ങൾ കൈക്കലാക്കിയാണ് പ്രതി ആക്രമണം നടത്തിയത്.

Hot Topics

Related Articles