കൊൽക്കത്തയിൽ എറിഞ്ഞവർക്കെല്ലാം വിക്കറ്റ്; ഹൈദരാബാദ് അടിച്ചതെല്ലാം ക്യാച്ച് ; ഫൈനലിൽ ഹൈദരാബാദിനെ പിടിച്ചു കെട്ടി കൊൽക്കത്തയുടെ ബൗളർമാർ 

ചെന്നൈ : ഇന്ത്യൻ പ്രീമിയർ ലീഗിൻറെ നിർണായക ഫൈനലിൽ കുറ്റനടിക്കാരായ ഹൈദരാബാദിനെ എറിഞ്ഞുപിടിച്ച് കൊൽക്കത്തയുടെ ബൗളർമാർ. 250ഉം 300 ഉം പലതവണ അടിച്ചെടുത്ത ഹൈദരാബാദിനെ , 113 എന്ന ദുർബലമായ സ്കോറിലാണ് കൊൽക്കത്ത ഒതുക്കിയത്. വെടിക്കെട്ടുകാരടങ്ങിയ ബാറ്റിംങ്ങ് നിരയിൽ ഏഴു പേരാണ് രണ്ടക്കം തികയ്ക്കാനാവാതെ മടങ്ങിയത്. അന്തറിഞ്ഞ കൊൽക്കത്ത ബൗളർമാർക്കെല്ലാം വിക്കറ്റ് ലഭിച്ചു. 

Advertisements

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഹൈദരാബാദിനെ തകർത്തു കളയുന്ന തുടക്കമാണ് കൊൽക്കത്തക്ക് ലഭിച്ചത്. സ്കോർബോർഡിൽ 10 തികയും മുമ്പ് വെടിക്കെട്ട് ഓപ്പണർമാരായ ഹെഡും അഭിഷേകും മടങ്ങി. അഞ്ചു പന്തിൽ അഭിഷേക് രണ്ടു റൺ എടുത്തപ്പോൾ, ആദ്യ പന്തിൽ തന്നെ ഡക്കായി മടങ്ങാൻ ആയിരുന്നു ഹെഡിന്റെ വിധി. കളി പിടിക്കാൻ കളത്തിലെത്തിയ തൃപാത്തിയും (13 പന്തിൽ 9) സ്കോർ 21 ൽ എത്തിച്ച് മടങ്ങി. അഭിഷേകിനെയും തൃപാതിയെയും സ്റ്റാർക്ക് മടക്കിയപ്പോൾ, വൈഭവിനായിരുന്നു ഹെഡിന്റെ വിക്കറ്റ്. മാക്രത്തിനൊപ്പം നിതീഷ് കുമാർ റെഡി രക്ഷകൻ ആകുമെന്ന് ഹൈദരാബാദ് ആരാധകർ പ്രതീക്ഷിച്ചു നിൽക്കേ വില്ലനായി ഹർഷിത് റാണ എത്തി. പത്തു പന്തിൽ 13 റൺ എടുത്ത , ഇന്നിംഗ്സിലെ ആദ്യ സിക്സ് പറത്തിയ നിതീഷ് കുമാർ റെഡിയെ ഗുർബാസിന്റെ കൈകളിൽ എത്തിച്ചാണ് റാണ ആദ്യ വിക്കറ്റ് നേടിയത്. 62 ൽ മാക്രത്തിനെ സ്റ്റാർക്കിന്റെ കയ്യിൽ എത്തിച്ച് റസൽ വീണ്ടും ഹൈദരാബാദിനെ അപകടത്തിലാക്കി. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇമ്പാക്ട് സബായി എത്തിയ ഷഹബാസ് , യാതൊരു ഇമ്പാക്റ്റും ഉണ്ടാക്കാതെ ഏഴു പന്തിൽ എട്ടു റണ്ണുമായി വരുൺ ചക്രവർത്തിക്കു  മുന്നിൽ വീണു. 77 ൽ അബ്ദുൽ സമദും (4 ) , 90 ൽ ക്ലാസനും (16) വീണതോടെ ഹൈദരാബാദ് 100 കടക്കുമോ എന്ന ആകാംക്ഷ മാത്രമായിരുന്നു ബാക്കി. ഉനത് കട്ടും കമ്മിൻസും ചേർന്ന് നടത്തിയ ചെറുത്തുനിൽപ്പ് ഹൈദരാബാദിനെ കഷ്ടിച്ച് നൂറുകടത്തി.  10 പന്തിൽ 4 റൺ എടുത്ത ഉനദ്കട്ട് 113 ൽ വീണു. ഇതോടെ എത്രനേരം ഹൈദരാബാദ് മുന്നോട്ടുപോകും എന്നത് മാത്രമായിരുന്നു ആകാംഷ. റണ്ണുയർത്താൻ ആഞ്ഞടിച്ച കമ്മിൻസ് ( 19 പന്തിൽ 24 ) റസലിന്റെ പന്തിൽ സ്റ്റാർക്കിന് ക്യാച്ച് നൽകി മടങ്ങിയതോടെ 113ന് ഹൈദരാബാദിലെ എല്ലാവരും പുറത്തായി. കൊൽക്കത്തക്ക് വേണ്ടി റസൽ 3 വിക്കറ്റ് വീഴ്ത്തിയപ്പോൾ, മിച്ചൽ സ്റ്റാർക്കും ഹർഷിദ് റാണയും രണ്ടും , വരുൺ ചക്രവർത്തിയും സുനിൽ നരനും വൈഭവം അറോറയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 

Hot Topics

Related Articles