കോട്ടയം കറുകച്ചാൽ പരുത്തിമൂട്ടിൽ ടിപ്പറിനടിയിലേയ്ക്കു ബൈക്ക് മറിഞ്ഞ് പത്രവിതരണക്കാരനായ യുവാവിന് ദാരുണാന്ത്യം; അപകടം തിങ്കളാഴ്ച പുലർച്ചെ; അപകടത്തിന്റെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ കാണാം

കോട്ടയം: കറുപച്ചാൽ പത്തനാട്ടി പരുത്തിമൂട്ടിൽ ടിപ്പറിനടിയിലേയ്ക്കു ബൈക്ക് മറിഞ്ഞ് പത്രവിതരണക്കാരനായ യുവാവിന് ദാരുണാന്ത്യം. കറുകച്ചാൽ പത്തനാട് പരുത്തിമൂട് പതിയ്ക്കൽ ജിത്തു ജോണി(21)യാണ് മരിച്ചത്. അപകടത്തിന്റെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ ജാഗ്രതാ ന്യൂസ് ലൈവിന് ലഭിച്ചു. തിങ്കളാഴ്ച പുലർച്ചെയാണ് പരുത്തിമൂട് പത്തനാട് റൂട്ടിൽ അപകടം ഉണ്ടായത്. പത്രവിതരണത്തിനായി പോകുകയായിരുന്നു ജിത്തു ജോണി.

ഇതിനിടെ റോഡിലെ വളവിൽ ബൈക്ക് തെന്നി നിയന്ത്രണം നഷ്ടമായി മറിയുകയായിരുന്നു. ഈ സമയം എതിർ ദിശയിൽ നിന്നും എത്തിയ ടോറസ് ലോറിയ്ക്ക് അടിയിലേയ്ക്കാണ് ബൈക്ക് മറിഞ്ഞത്. ടോറസ് ലോറിയ്ക്കടിയിലേയ്ക്കു വീണ ജിത്തുവിന്റെ ശരീരത്തിലൂടെ ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങിയതായി സംശയിക്കുന്നതായി കറുകച്ചാൽ പൊലീസ് പറയുന്നു. അപകടത്തെ തുടർന്നു റോഡിൽ വീണ ജിത്തുവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അപകടത്തെ തുടർന്നു ലോറി പൊലീസ് കസ്റ്റിഡിയിൽ എടുത്തു.
ജിത്തുവിന്റെ പിതാവ് ജോണി. മാതാവ് പരേതയായ കുഞ്ഞുമോൾ. സഹോദരൻ ജെറിൻ (ജോമോൻ പി.ജെ). സംസ്‌കാരം മാർച്ച് 21 ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന് എടവെട്ടാർ ബിലീവേഴ്‌സ് ചർച്ച് സെമിത്തേരിയിൽ നടത്തും.

Hot Topics

Related Articles