കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പ്പികം മാത്രം..! എ.ഐ ഉപയോഗിച്ച് നടത്തിയ തട്ടിപ്പ് സംബന്ധിച്ചു പ്രചരിക്കുന്ന വീഡിയോയിലെ പരാതി തങ്ങള്‍ അറിഞ്ഞിട്ടേയില്ലെന്നു സൈബര്‍ സെല്ലും സൈബര്‍ പൊലീസും; നടക്കാന്‍ സാധ്യതയുണ്ടെന്നും എന്നാല്‍ നിലവില്‍ നടന്നിട്ടില്ലെന്നും പൊലീസ് അറിയിപ്പ്; വീഡിയോ കാണാം

കോട്ടയം: കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പ്പികം മാത്രം..! കഴിഞ്ഞ രണ്ടു ദിവസമായി സോഷ്യല്‍ മീഡിയയില്‍ പറന്നു നടക്കുന്ന വീഡിയോയ്ക്ക് പിന്നിലുള്ള കഥയാണ് തികച്ചും സാങ്കല്‍പ്പികം എന്ന് പൊലീസ് പറയുന്നത്. കോഴിക്കോട് പൊലീസില്‍ പരാതി നല്‍കയതായാണ് വീഡിയോയില്‍ പറയുന്നത്. എന്നാല്‍, കോഴിക്കോട് സിറ്റി, റൂറല്‍ ലിമിറ്റുകളില്‍ ഒരു പൊലീസ് സ്റ്റേഷനിലോ, സൈബര്‍ സെല്ലിലോ, സൈബര്‍ പൊലീസ് സ്റ്റേഷനിലോ ഇത്തരം ഒരു പരാതി ലഭിച്ചിട്ടേയില്ലെന്നു ജാഗ്രതാ ന്യൂസ് ലൈവ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

Advertisements

എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് വീഡിയോ കോളും, വാട്‌സ്അപ്പ് കോളും വഴി യഥാര്‍ത്ഥ ആളാണെന്ന് തെറ്റിധരിപ്പിച്ച് പണം തട്ടിയെടുത്തതായാണ് പരാതിയില്‍ പറഞ്ഞിരുന്നത്. കഴിഞ്ഞ രണ്ടുദിവസമായി സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ വൈറലായി ചര്‍ച്ച ചെയ്യപ്പെടുകയാണ്. ഈ വീഡിയോയുടെ കണ്ടന്റ് ഇങ്ങനെ –


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേന്ദ്ര സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്ന ഒരാള്‍ക്ക് കഴിഞ്ഞ ദിവസം ഒരു ഫോണ്‍ കോള്‍ വന്നു. ഇദ്ദേഹത്തിന്റെ സുഹൃത്ത് ദുബായ് എയര്‍പോര്‍ട്ടിലാണ് എന്നും, യുഎസില്‍ നിന്നും മുംബൈയിലേയ്ക്കു വരികയാണെന്നും അടിയന്തരമായി ബന്ധുവിന് സഹായം ആവശ്യമുണ്ടെന്നും, ആശുപത്രിയില്‍ അഡ്മിറ്റായതിനാല്‍ 30000 രൂപ ആവശ്യമുണ്ടെന്നും അറിയിച്ചു. വിശ്വസിക്കാതിരുന്നതിനാല്‍ പിന്നീട് വീഡിയോകോളില്‍ വന്ന് പണം ആവശ്യപ്പെട്ടു. തുടര്‍ന്ന്, പണം നല്‍കുകയും ചെയ്തതായി വീഡിയോയില്‍ പറയുന്നു. ഇതേ തുടര്‍ന്ന് വീണ്ടും പണം ആവശ്യപ്പെട്ടതോടെയാണ് തട്ടിപ്പ് മനസിലായതെന്നും പറയുന്നു.

തുടര്‍ന്നു കോഴിക്കോട് പൊലീസില്‍ പരാതി നല്‍കിയതായാണ് വീഡിയോയില്‍ വ്യക്തമാക്കുന്നത്. എന്നാല്‍, ജാഗ്രതാ ന്യൂസ് ലൈവ് നടത്തിയ പരിശോധനയില്‍ ഇത്തരത്തില്‍ ഒരു പരാതി പോലും ലഭിച്ചിട്ടില്ലെന്നു കണ്ടെത്തി. ഈ പരാതി സംബന്ധിച്ചുള്ള ഒരു വിവരവും സംസ്ഥാനത്ത് ഒരു സൈബര്‍ പൊലീസ് സ്റ്റേഷനിലും കണ്ടെത്തിയിട്ടില്ലെന്നും വിവരമുണ്ട്. വീഡിയോയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുള്ളതാണെങ്കിലും ഇപ്പോള്‍ സംഭവിച്ചിട്ടില്ലെന്നു സൈബര്‍ വിദഗ്ധര്‍ പറയുന്നു. ഇത്തരത്തില്‍ തട്ടിപ്പുകള്‍ ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഇത്തരം കേസുകളെ സൂക്ഷിച്ചു കൈകാര്യം ചെയ്യണമെന്നും മലപ്പുറം സൈബര്‍ പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഇന്‍സ്‌പെക്ടര്‍ എം.ജെ അരുണ്‍ പറഞ്ഞു. ബോധവത്കരണം നടത്തുന്നതിനു വേണ്ടി പറഞ്ഞ കഥകളാകാമെന്നും , തെറ്റിധാരണ ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.

Hot Topics

Related Articles