“ജി.സുകുമാരന്‍ നായരുടേത് വരേണ്യജാതി വര്‍ഗീയ ബോധത്തിന്റെ പുളിച്ചുതികട്ടൽ” ; ജി.സുകുമാരന്‍ നായർക്കെതിരെ രൂക്ഷ വിമർശനവുമായി കെ.ടി കുഞ്ഞികണ്ണന്‍

കോഴിക്കോട്: ജി.സുകുമാരന്‍ നായരുടേത് വരേണ്യജാതി വര്‍ഗീയ ബോധത്തിന്റെ പുളിച്ചുതികട്ടലാണെന്ന് സിപിഐഎം ജില്ലാ കമ്മിറ്റി അംഗം കെ ടി കുഞ്ഞികണ്ണന്‍. വിഭജനവും വിദ്വേഷവും ഉണ്ടാക്കാനുള്ള സംഘ്പരിവാര്‍ അജണ്ടയില്‍ സുകുമാരന്‍ നായരുടെ ഉള്ളം തിളക്കുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. ഗണപതിയെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ സ്പീക്കര്‍ എ എന്‍ ഷംസീറിനെതിരായ എന്‍എസ്എസ് പ്രതിഷേധത്തിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു പ്രതികരണം.

‘മന്നത്ത് പത്മനാഭന്‍ ഉള്‍പ്പെടെയുള്ള സമുദായപരിഷ്‌ക്കരണവാദികള്‍ അസഹനീയവും അശ്ലീലവുമായി കാണുകയും എതിര്‍ക്കുകയും ചെയ്ത ബ്രാഹ്‌മണാധികാരത്തിന്റെ പ്രത്യയശാസ്ത്ര പുനരുജ്ജീവനവുമായി നടക്കുന്ന ആര്‍എസ്എസിന്റെ അജണ്ടയിലാണ് സുകുമാരന്‍ നായര്‍ കയറി പിടിച്ചിരിക്കുന്നത്. ആര്‍ എസ് എസിന്റെ പന്തിയിലിരുന്നുള്ള കളിയാണിത്. അതറിഞ്ഞോ അറിയാതെയോ ഷംസീറിനെതിരെ നിറഞ്ഞാടുന്ന കോണ്‍ഗ്രസുകാര്‍ ശബരിമല വിവാദക്കാലത്തെന്ന പോലെ ഹിന്ദുത്വത്തിന്റെ വര്‍ഗീയധ്രുവീകരണത്തിന് തീ ഊതി പിടിപ്പിക്കുകയാണ്.’ എന്നും കെ ടി കുഞ്ഞിക്കണ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഇത്തരത്തിലുള്ള സംഘ്പരിവാര്‍ അജണ്ടയില്‍ കളിച്ചാണ് അസമിലും മണിപ്പൂരിലും മേഘാലയയിലും മിസോറാമിലും ത്രിപുരയിലും ഗോവയിലും യുപിയിലും കോണ്‍ഗ്രസുമാര്‍ ബിജെപിയായി മാറിയതെന്നും കെ ടി കുഞ്ഞിക്കണ്ണന്‍ മുന്നറിയിപ്പ് നല്‍കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം-

പതിനെട്ടു വർഷം ദണ്ഡും പിടിച്ച് നടന്ന ഒരു ആർ എസ് എസുകാരനായ സുകുമാരൻനായരുടെ ഗണപതിയാരാധനക്ക് വിശ്വാസവുമായി യാതൊരു ബന്ധവുമില്ലെന്ന് കേരളത്തിലെ ഹിന്ദുമത വിശ്വാസികളുൾപ്പെടെയുള്ള മതനിരപേക്ഷ സമൂഹത്തിന് മനസിലാക്കാവുന്നതേയുള്ളൂ… വിഭജനവും വിദ്വേഷവുമാണ്ടാക്കാനുള്ള സംഘപരിവാർ അജണ്ടയിൽ ആ നായരുടെ ഉള്ളം തിളക്കുന്നത് സ്വാഭാവികം. സുകുമാരൻ നായരുടേത് വരേണ്യജാതിവർഗീയബോധത്തിൻ്റെ പുളിച്ചു തികട്ടലുകളാണെന്ന് ഏത് നായർക്കും തിയ്യനും പുലയനും മാപ്പിളക്കും മനസിലാവും.

മന്നത്ത് പത്മനാഭൻ ഉൾപ്പെടെയുള്ള സമുദായപരിഷ്ക്കരണവാദികൾ അസഹനീയവും അശ്ലീലവുമായി കാണുകയും എതിർക്കുകയും ചെയ്ത ബ്രാഹ്മണാധികാരത്തിൻ്റെ പ്രത്യയശാസ്ത്ര പുനരുജ്ജീവനവുമായി നടക്കുന്ന ആർ എസ് എസി ൻ്റെ അജണ്ടയിലാണ് സുകുമാരൻ നായർ കയറി പിടിച്ചിരിക്കുന്നത്.

ആർ എസ് എസിൻ്റെ പന്തിയിലിരുന്നുള്ള കളിയാണിത്. അതറിഞ്ഞോ അറിയാതെയോ ഷംസീറിനെതിരെ നിറഞ്ഞാടുന്ന കോൺഗ്രസുകാർ ശബരിമല വിവാദക്കാലത്തെന്ന പോലെ ഹിന്ദുത്വത്തിൻ്റെ വർഗീയധ്രുവീകരണത്തിന് തീ ഊതി പിടിപ്പിക്കുകയാണ്.

സുകുമാരൻനായരെ ഓർത്തല്ല ഹിന്ദുത്വത്തിൻ്റെ സാധ്യതകൾ ഉപയോഗിച്ച് മീൻപിടിക്കാനിറങ്ങുന്ന കോൺഗ്രസുകാരെ ഓർത്താണ് മതനിരപേക്ഷ കേരളം ലജ്ജിക്കേണ്ടത്. അവരെയാണ് ഭയപ്പെടേണ്ടത്.

ഇങ്ങനെ സംഘി അജണ്ടയിൽ കളിച്ച് കളിച്ചാണ് ആസാമിലും മണിപ്പൂരിലും മേഘാലയിലും മിസോറാമിലും ത്രിപുരയിലും ഗോവയിലും യു പി യിലുമെല്ലാം കോൺഗ്രസുകാർ ബിജെപിയായത്. യു പിയിൽ റീത്തബഹുഗുണ മുതൽ ആസാമിൽ ഹിമന്ത് ബിശ്വാസ് ശർമ്മ വരെ.

മണിപ്പൂരിൽ ഗോത്ര – ക്രൈസ്തവ ജനതയുടെ രക്തം കുടിച്ച് മരണനൃത്തമാടുന്ന ബീരെൻ സിംഗ് 2016 വരെ കോൺഗ്രസ് നേതാവായിരുന്നല്ലോ…

Hot Topics

Related Articles