മാനഭംഗത്തിനിരയായ പതിനാറുകാരിയുടെ ഏഴു മാസമായ ഗർഭം ശസ്ത്രക്രിയയിലൂടെ ഒഴിവാക്കാം : അനുമതി നൽകി ഹൈക്കോടതി 

കൊച്ചി: മാനഭംഗത്തിനിരയായ പതിനാറുകാരിയുടെ ഏഴു മാസമായ ഗർഭം ശസ്ത്രക്രിയയിലൂടെ ഒഴിവാക്കാൻ ഹൈക്കോടതി അനുമതി നല്‍കി.മെഡിക്കല്‍ ബോർഡിന്റെ മേല്‍നോട്ടത്തില്‍ പരിയാരം മെഡിക്കല്‍ കോളേജിലാണ് ശസ്ത്രക്രിയ നടത്തേണ്ടത്. കുട്ടിയെ ജീവനോടെയാണ് പുറത്തെടുക്കുന്നതെങ്കില്‍ ഇൻക്യുബേറ്റർ ലഭ്യമാക്കി സംരക്ഷിക്കാൻ സർക്കാർ നടപടിയെടുക്കണം. ചാപിളളയാണെങ്കില്‍ പീഡനക്കേസിന്റെ തെളിവിനായി ഭ്രൂണം സൂക്ഷിക്കണം.

ഗർഭം അലസിപ്പിക്കാൻ അനുവദിക്കണമെന്ന പെണ്‍കുട്ടിയുടെ അമ്മയുടെ ഹർജി തീർപ്പാക്കിയാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ഉത്തരവ്. 19കാരനായ കാമുകനാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗർഭിണിയാക്കിയത്. യുവാവിനെതിരെ കണ്ണൂർ ജില്ലാ പൊലീസ് പോക്സോ അടക്കം ചുമത്തി കേസെടുത്തിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രതിയുടെ കുഞ്ഞിനെ വളർത്തേണ്ടി വരുമെന്ന ആധിയില്‍ പെണ്‍കുട്ടിയുടെ മാനസിക വ്യഥ കൂടി വരികയാണെന്ന മാനസികാരോഗ്യ വിദഗ്ദ്ധന്റെ റിപ്പോർട്ടും കോടതി കണക്കിലെടുത്തു. 28 ആഴ്ചയായ ഗർഭം തുടരുന്നത് പെണ്‍കുട്ടിയുടെ ശരീരത്തെയും മനസിനെയും പ്രതികൂലമായി ബാധിക്കുമെന്ന് മെഡിക്കല്‍ ബോർഡും ചൂണ്ടിക്കാട്ടിയിരുന്നു. മാനഭംഗത്തിന് ഇരയായി ഗർഭിണിയായ യുവതിയെ കുട്ടിക്ക് ജന്മം നല്‍കാൻ നിർബന്ധിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. 24 ആഴ്ചവരെയായ ഗർഭം അലസിപ്പിക്കാനേ നിയമം അനുമതി നല്‍കുന്നുള്ളൂ.

Hot Topics

Related Articles