തിരുവനന്തപുരം: കെഎസ്ആർടിസി ജീവനകകരുടെ ശമ്പളം വീണ്ടും മുടങ്ങി. ഇതോടെ എല്ലാ മാസവും അഞ്ചാം തീയതിക്കകം ശമ്പളം നല്‍കുമെന്ന മുഖ്യമന്ത്രിയുടെ വാക്ക് വെറുംവാക്കായി.അഞ്ചും കഴിഞ്ഞ് ഇത്തവണ ആറാം തീയതിയായിട്ടും ശമ്പളമില്ല. ശമ്പളം മുടങ്ങിയതില്‍ കടുത്ത പ്രതിഷേധത്തിലാണ് ജീവനക്കാർ. സ്കൂളുകള്‍ തുറക്കുന്ന ജൂണ്‍ മാസത്തില്‍ പോലും കെഎസ്ആർടിസിയില്‍ ശമ്ബളം കൃത്യമായി ലഭിക്കാത്തതിനാല്‍ ആയിരക്കണക്കിന് ജീവനക്കാരാണ് പ്രതിസന്ധിയിരിക്കുന്നത്. കെഎസ്ആർടിസിക്ക് ശമ്പളയിനത്തില്‍ ധനവകുപ്പ് അനുവദിക്കുന്ന അൻപത് കോടി രൂപ രണ്ടാഴ്ച മുൻപ് അനുവദിച്ചിരുന്നുവെങ്കില്‍ ഈ പ്രതിസന്ധി ഉണ്ടാകില്ലായിരുന്നുവെന്നാണ് ജീവനക്കാർ പറയുന്നത്. ധനവകുപ്പ് പണം അനുവദിക്കാത്തത് ഡ്യൂട്ടി പാറ്റേണുമായി ബന്ധപ്പെട്ട തർക്കം നിലനില്‍ക്കുന്നതിനാലാണെന്നും ജീവനക്കാർക്ക് ആരോപണമുണ്ട്. 12 മണിക്കൂർ സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായം നടപ്പിലാക്കിയാലേ പണം അനുവദിക്കൂ എന്നാണ് ധനവകുപ്പിൻ്റെ നയം.സർക്കാർ ജീവനക്കാർക്ക് 9 % DA നല്കുമ്പോള് കെ എസ് ആർടിസി ജീവനക്കാർക്ക് DA ഇനത്തില്‍ ഒന്നും നല്‍കുന്നില്ല. തെരഞ്ഞെടുപ്പ് കാലത്ത് 2% DA പ്രഖ്യാപിച്ചിരുന്നെങ്കിലും സാലറി പോലും കൊടുക്കാനാകാത്ത സാഹചര്യമാണ് നിലവിലുള്ളത്.