“കടുത്ത രോഗ ബാധിതൻ, വൃക്ക മാറ്റിവെക്കേണ്ടിവരും; കേരളത്തിലേക്ക് പോകാൻ അനുവദിക്കണം; സുരക്ഷാ മേൽനോട്ടം കേരള പോലീസിനെ ഏൽപ്പിക്കണം” : മദനിയുടെ ഹർജി വീണ്ടും ഇന്ന് സുപ്രീംകോടതിയുടെ മുൻപിലേക്ക്

ബംഗളൂരു: ജാമ്യവ്യവസ്ഥയിൽ ഇളവ് വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പിഡിപി നേതാവ് അബ്ദുൾ നാസർ മദനിയുടെ ഹർജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ക്രിയാറ്റിൻ വർദ്ധിച്ചു നിൽക്കുന്നതിനാൽ വൃക്ക മാറ്റിവയ്ക്കൽ ഉൾപ്പെടെ ചികിത്സ വേണ്ടിവരുമെന്നും, ഇത്രയും രോഗബാധിതനായ ഒരാൾക്ക് കടുത്ത ജാമ്യവ്യവസ്ഥ ഏർപ്പെടുത്തരുതെന്നും ഹർജിയിൽ ഉന്നയിച്ചു. കേരളത്തിലേക്ക് പോകാൻ അനുവദിക്കണമെന്നും മഅദനി സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു.

Advertisements

കേരളത്തിൽ എത്തിയെങ്കിലും പിതാവിനെ കാണാൻ സാധിച്ചില്ല എന്നും മദനി അറിയിച്ചിട്ടുണ്ട്. സുരക്ഷാ മേൽനോട്ടം കേരള പോലീസിനെ ഏൽപ്പിക്കണമെന്ന് മഅദനി ആവശ്യപ്പെടുന്നു. കർണാടക പോലീസിന്റെ സുരക്ഷാ ചെലവ് താങ്ങാൻ കഴിയില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കർണാടക പോലീസിന്റെ എസ്കോർട്ടിൽ 11 ദിവസം കേരളത്തിൽ കഴിഞ്ഞപ്പോൾ ചെലവായത് 6.75 ലക്ഷം രൂപയാണ്. കർണാടക പോലീസിന്റെ വാഹന, ആഹാര ചെലവടക്കമാണ് 6.75 ലക്ഷം ചെലവായത്.

മൂന്നു മാസത്തോളം കേരളത്തിൽ കഴിയാൻ സുപ്രീംകോടതി ഇളവ് നൽകിയെങ്കിലും സുരക്ഷാ ചെലവിനായി കർണാടക സർക്കാർ ആവശ്യപ്പെട്ടത് ഒരുകോടിയോളം രൂപയായിരുന്നു. ഇതാണ് മഅദനിക്ക് തിരിച്ചടിയായത്. തുക താങ്ങാൻ കഴിയാത്തതിനാൽ കഴിഞ്ഞ ജൂൺ 26 നാണ് കേരളത്തിലേക്ക് മഅദനി വന്നത്.

എന്നാൽ കൊച്ചിയിൽ വിമാനമിറങ്ങി റോഡ് മാർഗം അൻവാർശേരിയിലേക്ക് പുറപ്പെട്ട ഉടൻ മഅദനിക്ക് ആശുപത്രിയിൽ കഴിയേണ്ടി വന്നു. ജാമ്യവ്യവസ്ഥകൾ പാലിക്കേണ്ടതിനാൽ ആശുപത്രിയിൽ നിന്ന് നിർബന്ധപൂർവ്വം ഡിസ്ചാർജ് വാങ്ങുകയായിരുന്നു.

Hot Topics

Related Articles