മാര്‍ത്തോമന്‍ പൈതൃക സംഗമം നാഗമ്പടം നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ച് നടന്നു.

കോട്ടയം :മലങ്കര നസ്രാണികളുടെ പൗരാണികതയും പാരമ്പര്യവും വിളിച്ചോതുന്ന മാര്‍ത്തോമന്‍ പൈതൃക സംഗമം ഞായറാഴ്ച കോട്ടയത്ത് നടന്നു . ഉച്ചകഴിഞ്ഞ് മൂന്നിന് കോട്ടയം എം.ഡി സെമിനാരി മൈതാനിയില്‍ നിന്ന് ആരംഭിക്കുന്ന മാര്‍ത്തോമ്മന്‍ പൈതൃക വിളംബര ഘോഷയാത്രയോടയാണ് പൈതൃക സംഗമത്തിന് തുടക്കം കുറിച്ചത്.ഘോഷയാത്രയ്ക്ക് കോട്ടയം എം.പി. തോമസ് ചാഴിക്കാടന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു . മെത്രാപ്പോലീത്താമാരും സഭാസ്ഥാനികളും, സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളും മുന്‍നിരയില്‍ അണിനിരന്നു . വാദ്യമേളങ്ങളും നസ്രാണി കലാരൂപങ്ങളും അണിചേർന്നു.എഴുപത്തയ്യായിരം പേര്‍ പങ്കെടുക്കുന്ന സംഗമം നെഹ്‌റു സ്റ്റേഡിയത്തില്‍ എത്തിച്ചേർന്നതോടെ സമ്മേളനത്തിന് തുടക്കം കുറിച്ചു.
പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ അധ്യക്ഷത വഹിച്ചു . കേരള ഗവര്‍ണര്‍ ശ്രീ. ആരിഫ് മുഹമ്മദ് ഖാന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു . ഗോവ ഗവര്‍ണര്‍ ശ്രീ. പി. എസ്. ശ്രീധരന്‍ പിള്ള മുഖ്യപ്രഭാഷണം നടത്തി.

മന്ത്രി വി. എന്‍. വാസവന്‍, മന്ത്രി വീണ ജോര്‍ജ്, ശ്രീ. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, ശ്രീ. ചാണ്ടി ഉമ്മന്‍ എം. എല്‍. എ, റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പ്രതിനിധി മെത്രാപ്പോലീത്ത ആന്റണി, എത്യോപ്യന്‍ സഭയുടെ പ്രതിനിധി മെത്രാപ്പോലീത്ത അബ്ബാ മെല്‍കിദേക്ക് നുര്‍ബെഗന്‍ ഗെദ, ഡോ. യുഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത, വൈദീക ട്രസ്റ്റി ഫാ. ഡോ. തോമസ് വര്‍ഗീസ് അമയില്‍, അല്‍മായ ട്രസ്റ്റി ശ്രീ. റോണി വര്‍ഗീസ് ഏബ്രഹാം, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ എന്നിവര്‍ പ്രസംഗിച്ചു.കോട്ടയം എം. ഡി. സെമിനാരിയില്‍ എത്തിച്ചേരുന്ന വിശ്വാസികളെ ബസേലിയോസ് കോളേജ് മൈതാനിയിലും, മാര്‍ ഏലിയാ കത്തീഡ്രല്‍ മുറ്റത്തും ഭദ്രാസന അടിസ്ഥാനത്തില്‍ അണിനിരന്നു . മൂന്നു മണിക്ക് ഭദ്രാസന അടിസ്ഥാനത്തില്‍ റാലി കെ. കെ. റോഡിലൂടെ സെന്‍ട്രല്‍ ജംഗ്ഷനില്‍ നിന്ന് തിരിഞ്ഞ് ശാസ്ത്രീ റോഡില്‍ പ്രവേശിച്ച്, കുര്യന്‍ ഉതുപ്പ് റോഡിലൂടെ നെഹ്‌റു സ്റ്റേഡിയത്തില്‍ പ്രവേശിച്ചു . റാലി പോകുന്ന വീഥികളില്‍ മുഴുവന്‍ സമയവും നസ്രാണി കലാ പ്രകടനങ്ങളും നടന്നു

Hot Topics

Related Articles