മാസപ്പടി വിവാദത്തില്‍ നിയമസഭയിൽ മാത്യു കുഴല്‍നാടന്‍റെ ഒറ്റയാൻ പോരാട്ടം ; തടയിട്ട് സ്പീക്കർ

തിരുവനന്തപുരം : മാസപ്പടി വിവാദത്തില്‍ നിന്നു യുഡിഎഫ് പിൻമാറിയ വേളയില്‍ വിഷയം നിയമസഭയില്‍ ഉന്നയിച്ച്‌ കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടന്‍റെ ഒറ്റയാൻ പോരാട്ടം. പണം കൈപ്പറ്റിയവരില്‍ യുഡിഎഫ് നേതാക്കളുടെ പേരുമുണ്ടെന്ന് വ്യക്തമായതോടെയാണ് യുഡിഎഫ് മാസപ്പട്ടി വിവാദം സഭയില്‍ ഉന്നയിക്കാതെ പിൻമാറിയത്.

Advertisements

ഈ സാഹചര്യത്തിലാണ് വിഷയം മാത്യു കുഴല്‍നാടൻ തനിച്ച്‌ സഭയില്‍ ഉന്നയിച്ചത്. എന്നാല്‍ പ്രതിപക്ഷം കുഴല്‍നാടനെ പിന്തുണച്ചില്ല. സ്വജന പക്ഷപാതം മാത്രമല്ല സ്വാധീനം ഉപയോഗിക്കുന്നതും അഴിമതിയാണെന്ന് മാത്യു കുഴല്‍നാടൻ സഭയില്‍ ഉന്നയിച്ചു. അതേസമയം വിഷയം സഭയില്‍ അവതരിപ്പിച്ചതോടെ സ്പീക്ക‍ര്‍ എ.എൻ ഷംസീര്‍ ഇടപെട്ട് തടയിട്ടു. എന്തും വിളിച്ച്‌ പറയാവുന്ന വേദിയല്ല സഭയെന്ന് സ്പീക്കര്‍ പറഞ്ഞതോടെ സഭയില്‍ സംസാരിക്കാനുള്ള അവകാശം നിഷേധിക്കുന്നത് എന്തിനാണെന്നും ആരെയാണ് അങ്ങ് ഭയപ്പെടുന്നതെന്നും കുഴല്‍നാടനും തിരിച്ച്‌ ചോദിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംസാരം തടസപ്പെടുത്താൻ ശ്രമിച്ച സ്പീക്കറോട് കുഴല്‍നാടൻ കയ‍ര്‍ത്തു. വായ്ക്ക് തോന്നിയത് കോതക്ക് പാട്ടെന്ന പോലെ ആരൊക്കെ എന്തൊക്കെ സഭയില്‍ പറയുന്നു. എന്നാല്‍ ഈ വിഷയം സംസാരിക്കും മുൻപെ തന്നെ തടയുന്നു. ആരുടേയും പേര് പറഞ്ഞില്ല. പിന്നെ എന്തിന് ബഹളം. സംസാരിച്ച്‌ തുടങ്ങുമ്ബോഴേക്കും തടസപ്പെടുത്തുന്നതെന്തിനെന്ന ചോദ്യവും കുഴല്‍നാടൻ ഉയ‍ര്‍ത്തി.ഇതോടെ ചട്ടം അനുവദിക്കുന്നില്ലെന്ന് സ്പീക്കര്‍ മറുപടി നല്‍കി. പിന്നാലെ ഭരണപക്ഷവും ബഹളം വച്ചു. ഇതോടെ ചട്ടം അനുവദിക്കുന്നില്ലെന്ന് പറഞ്ഞ് സ്പീക്കര്‍ കുഴല്‍നാടന്‍റെ പ്രസംഗം അവസാനിപ്പിച്ചു. ചട്ടവും റൂളും പാലിക്കാത്ത ഒന്നും രേഖയിലുണ്ടാകില്ലെന്നും സ്പീക്കര്‍ അറിയിച്ചു.

Hot Topics

Related Articles