ചെളിയിൽ മുങ്ങിയോരോണം: മണ്ണിൻ്റെ നിറവും മണവും ആസ്വദിച്ച ഓണാഘോഷം; കോട്ടയം പള്ളിക്കത്തോട് നടന്ന വ്യത്യസ്തമായ ഓണാഘോഷം

കോട്ടയം : പള്ളിക്കത്തോട് കയ്യൂരിയിലെ കട്ടച്ചിറ കണ്ടത്തിൽ കഴിഞ്ഞ വർഷം മുതൽ വിത്യസ്തമായ ഓണാഘോഷം സംഘടിപ്പിച്ച് ഒരു പറ്റം ചെറുപ്പക്കാർ .മണ്ണിനെയും ചേറിനെയും ഭയക്കുന്ന തലമുറകൾ വളർന്നു വരുന്ന ആധുനിക കാലഘട്ടത്തിലാണ് കായിക മത്സരങ്ങൾ കാൽമുട്ടിനൊപ്പം ഉള്ള ചെളിയിൽ നടത്തി ഇവർ ശ്രദ്ധയാകർഷിക്കുന്നത്. ഓണം പോലുള്ള ആഘോഷങ്ങൾ കാർഷിക സംസ്കൃതിയുടെ സമ്പന്നത വിളിച്ചോതുന്നതും, മണ്ണിൻ്റെ നിറവും മണവും ഉള്ള ഉത്സവങ്ങളാണ്.

Advertisements

സൗഹൃദത്തിനും സാഹോദര്യത്തിനും ആവേശത്തിനും പ്രായഭേങ്ങളില്ലാത്ത കാഴ്ചയാണ് ഇവരുടെ ഓണാഘോഷങ്ങളിൽ കണ്ടത്.കോവിഡ് കാലമായതിനാൽ കഴിഞ്ഞ വർഷം ചെറിയ തോതിൽ തുടങ്ങിയ ഓണാഘോഷം ഈ വർഷം ഗംഭീരമാക്കുവാൻ തീരുമാനിക്കുകയായിരുന്നു. വടംവലി ,കബഡി, ചാക്കിൽ കയറി ഓട്ടം തുടങ്ങിയ ഓണക്കാലത്തെ കായിക മത്സരങ്ങളൊക്കെയും ഇവിടെ അരങ്ങേറി. പതിനഞ്ച് വർഷമായി കൃഷിയിറക്കാതെ ഇരുന്ന ഈ പാടത്ത് കഴിഞ്ഞ വർഷത്തെ ഓണാഘോഷത്തോടെ നെൽകൃഷി ചെയ്തിരുന്നു. ഓണാഘോഷ പരിപാടികൾക്ക് റബ്ബർ ബോർഡംഗം എൻ ഹരി, ആർ .രാജേഷ് ,ഉണ്ണി പള്ളിക്കത്തോട് ,രതീഷ് കട്ടച്ചിറ ,ആർ രതീഷ്, എസ് പ്രദീഷ് എന്നിവർ നേതൃത്വം നൽകി.

Hot Topics

Related Articles